Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Bismi Baby
ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന്റെ സമ്മർ സെയിൽ മെയ് 9ന് ആരംഭിക്കും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം മുൻപേ, അതായത് ഇന്ന് മുതൽ ഓഫറുകൾ പ്രയോജനപ്പെടുത്താനാകും. സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, ഹോം അപ്ലയൻസുകൾക്കുമടക്കം വിവിധ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളിൽ വമ്പിച്ച വിലകുറവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെയിലിന്റെ പ്രധാന ഹൈലൈറ്റ് ഐഫോൺ 17 സീരീസിനുള്ള പ്രത്യേക ഓഫറുകളാണ്. നിലവിൽ 82,900 രൂപ വിലയുള്ള 256 ജിബി മോഡലിന് 71,999 രൂപയ്ക്ക് സ്വന്തമാക്കാനാകും. ബാങ്ക് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഉൾപ്പെടുത്തിയുള്ള വിലയാണിത്. പ്രീമിയം മോഡലുകളായ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയും വിലക്കുറവിൽ ലഭ്യമാകും. ഐഫോൺ 17 പ്രോയുടെ വില 1,34,900 രൂപയിൽ നിന്ന് 1,09,900 രൂപയിലേക്കും, ഐഫോൺ 17 പ്രോ മാക്‌സിന്റെ വില 1,49,900 രൂപയിൽ നിന്ന് 1,24,900 രൂപയിലേക്കുമാണ് താഴ്ന്നത്. ഇതോടൊപ്പം ഐഫോൺ എയർ മോഡലിന്റെ വിലയിലും കുറവുണ്ട്. 1,19,900 രൂപയായിരുന്ന ഫോൺ ഇപ്പോൾ 95,900 രൂപയ്ക്ക് ലഭിക്കും.…
സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത വേനൽ ചൂടിൽ എസി വിപണി റെക്കോർഡ് വിൽപ്പനയിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ എസി വിപണിയിൽ 40 മുതൽ 50 ശതമാനം വരെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം സംസ്ഥാനത്തുടനീളം ഏകദേശം ഒന്നര ലക്ഷം എസികൾ വിറ്റഴിഞ്ഞതായാണ് വിപണിയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ചില പ്രമുഖ റീട്ടെയിൽ ശൃംഖലകളിൽ ഒരു ദിവസം 5000-ത്തിലധികം എസികൾ വരെ വിറ്റതായി വ്യാപാരികൾ പറയുന്നു. ഇതിനിടെ എസി, ഫാൻ, എയർ കൂളർ തുടങ്ങിയ ഉപകരണങ്ങൾക്ക് വീണ്ടും വില വർധിക്കാനിടയുണ്ടെന്ന സൂചനയും ശക്തമാണ്. ഡോളർ മൂല്യവർധനയും കോപ്പർ, അലൂമിനിയം, സ്റ്റീൽ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും നിർമാണ ചെലവ് ഉയർത്തിയെന്നാണ് കമ്പനികളുടെ വിശദീകരണം. ഇതിനോടകം തന്നെ പല ബ്രാൻഡുകളും 8 മുതൽ 10 ശതമാനം വരെ വില വർധിപ്പിച്ചു കഴിഞ്ഞു. എസിക്കൊപ്പം ഫാനും എയർ കൂളറുകളും ഇത്തവണ മികച്ച ഡിമാൻഡാണ് നേടിയത്. എന്നാൽ മെയ് മാസത്തിലെ വേനൽമഴയെ തുടർന്ന് വിപണിയിലെ തിരക്ക്…
2025-26 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തിരിക്കെ നികുതിദായകർക്ക് തയ്യാറെടുപ്പ് വേഗത്തിലാക്കണമെന്ന് നിർദേശം. വ്യക്തിഗത നികുതിദായകർക്ക് ജൂലൈ 31 വരെയാണ് റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം. സമയപരിധിക്ക് മുമ്പ് രേഖകൾ ക്രമീകരിച്ച് റിട്ടേൺ സമർപ്പിക്കാത്തവർക്ക് പിഴ നൽകേണ്ടി വരും. ശമ്പള വരുമാനക്കാരും ബിസിനസ് വരുമാനമുള്ളവരും പലിശ, ഡിവിഡന്റ്, മൂലധന നേട്ടം എന്നിവയിൽ നിന്ന് വരുമാനം ലഭിക്കുന്നവരും നിർബന്ധമായും ഐടിആർ ഫയൽ ചെയ്യണം. ആദ്യമായി റിട്ടേൺ സമർപ്പിക്കുന്നവർ ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ പാനും ആധാറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. റിട്ടേൺ ഫയൽ ചെയ്യുന്നതിനായി പാൻ കാർഡ്, ആധാർ കാർഡ്, ഫോം 16, ഫോം 26AS, വാർഷിക വിവര ശേഖരണം (AIS), നിക്ഷേപ തെളിവുകൾ എന്നിവ തയ്യാറാക്കി വയ്ക്കണം. പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചിരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. ശമ്പള വരുമാനമുള്ളവർ, ഒരു വീട് ഉള്ളവർ, മറ്റ് സ്രോതസ്സുകളിൽ നിന്ന് വരുമാനമുള്ളവർ സാധാരണയായി ITR-1 ഫോമാണ് ഉപയോഗിക്കേണ്ടത്. ബിസിനസ് അല്ലെങ്കിൽ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ വളർച്ചയുടെ പിന്തുണയിൽ ആഗോള ടെക് ഭീമനായ സാംസങ് ഒരു ട്രില്യൺ ഡോളർ വിപണി മൂല്യം മറികടന്നു. തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യൻ കമ്പനിയായാണ് സാംസങ് ചരിത്രത്തിൽ ഇടംപിടിച്ചത്. എ.ഐ ചിപ്പുകൾക്കും മെമ്മറി ചിപ്പുകൾക്കും ആഗോളതലത്തിൽ വർധിച്ച ആവശ്യകതയാണ് സാംസങ്ങിന്റെ ഓഹരി മൂല്യത്തിൽ വലിയ ഉയർച്ചയ്ക്ക് കാരണമായത്. കഴിഞ്ഞ മാസങ്ങളിലായി കമ്പനിയുടെ ഓഹരി വിലയിൽ 11 ശതമാനത്തോളം വർധനവുണ്ടായി. ഇതോടെ ദക്ഷിണ കൊറിയയുടെ പ്രധാന ഓഹരി സൂചികയായ ‘കോസ്‌പി’യും റെക്കോർഡ് ഉയരത്തിലെത്തി. കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്‌ചർ, ഡാറ്റാ സെന്ററുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന നൂതന മെമ്മറി ചിപ്പുകളുടെ നിർമ്മാണത്തിൽ സാംസങ് നിർണായക ശക്തിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് പാദത്തിൽ കമ്പനിയുടെ വരുമാനം വൻ തോതിൽ ഉയർന്നതും മെമ്മറി ചിപ്പ് വിപണിയിലെ ആധിപത്യം വ്യക്തമാക്കുന്നതാണ്. ചിപ്പ് വിതരണത്തിലെ കുറവും വില വർധനവും വരും മാസങ്ങളിലും സാംസങ്ങിന് നേട്ടമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനിടെ…
ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ റേഞ്ച് റോവർ വാഹനങ്ങളുടെ വില കുത്തനെ കുറച്ച് ജഗ്വാർ ലാൻഡ് റോവർ. ബ്രിട്ടനിൽ പൂർണമായി നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില ആഡംബര മോഡലുകൾക്കാണ് പുതിയ വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കുക. കമ്പനിയുടെ അറിയിപ്പുപ്രകാരം റേഞ്ച് റോവർ എസ്.വി, റേഞ്ച് റോവർ സ്പോർട്സ് എസ്.വി എന്നീ മോഡലുകളുടെ വിലയിൽ 75 ലക്ഷം രൂപ വരെയാണ് കുറവ് വരുന്നത്. ഇതനുസരിച്ച് റേഞ്ച് റോവർ എസ്.വി.യുടെ എക്സ്ഷോറൂം വില 4.25 കോടി രൂപയിൽ നിന്ന് 3.5 കോടിയായി കുറഞ്ഞു. റേഞ്ച് റോവർ സ്പോർട്സ് എസ്.വി.യുടെ വില 2.75 കോടിയിൽ നിന്ന് 2.35 കോടിയായും പുതുക്കി നിശ്ചയിച്ചു. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ഭാഗമായി നടപ്പിലാകുന്ന പുതിയ നികുതിഘടന അനുസരിച്ചാണ് വിലയിൽ മാറ്റം വരുത്തിയതെന്ന് കമ്പനി വ്യക്തമാക്കി. നികുതി ഭാരം കുറയുന്നതോടെ ബ്രിട്ടീഷ് നിർമ്മിത ആഡംബര വാഹനങ്ങളുടെ വിൽപന ഇന്ത്യയിൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് ജഗ്വാർ ലാൻഡ് റോവർ. വിലക്കുറവ് ഇന്ത്യൻ ആഡംബര…
സ്ത്രീകളിൽ വിറ്റാമിൻ ഡി കുറവ് വ്യാപകമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമായി മാറുകയാണ്. ശരീരത്തിലെ അസ്ഥികളുടെ ആരോഗ്യം മുതൽ മാനസികാവസ്ഥ വരെ പല കാര്യങ്ങളിലും വിറ്റാമിൻ ഡി നിർണായക പങ്കുവഹിക്കുന്നു. എന്നാൽ ഇത് കുറയുമ്പോൾ ശരീരം പല തരത്തിലുള്ള ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് വിറ്റാമിൻ ഡി കുറവുള്ള പലർക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. ചെറിയ കാര്യങ്ങൾ പോലും മറക്കുക, പഠനത്തിലും ജോലിയിലും ഉത്സാഹക്കുറവ് അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനങ്ങളെ വിറ്റാമിൻ ഡി സ്വാധീനിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അസ്ഥികളുടെ ബലക്കുറവ് വിറ്റാമിൻ ഡിയുടെ പ്രധാന ജോലി ശരീരത്തിൽ കാൽസ്യം ശരിയായി ആഗിരണം ചെയ്യാൻ സഹായിക്കുകയാണ്. ഇത് കുറയുമ്പോൾ അസ്ഥികൾ ദുർബലമാകുകയും ചെറിയ ആഘാതങ്ങൾക്കുപോലും വേദന അനുഭവപ്പെടുകയും ചെയ്യും. സ്ത്രീകളിൽ പ്രായം കൂടുന്തോറും അസ്ഥികളുടെ ശോഷണം പോലുള്ള രോഗസാധ്യതയും ഉയരും. അമിതമായ മുടികൊഴിച്ചിൽ സാധാരണയേക്കാൾ കൂടുതലായി മുടി കൊഴിയുന്നത് വിറ്റാമിൻ ഡി കുറവിന്റെ ലക്ഷണമാകാം. മുടിവളർച്ചയ്ക്കും മുടിയുടെ ആരോഗ്യകരമായ…
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുത്തനെ ഉയർന്ന ഇന്ധനവിലയും സാമ്പത്തിക സമ്മർദ്ദവും കാരണം, അമേരിക്കയിലെ പ്രമുഖ ബജറ്റ് എയർലൈൻ ആയ സ്പിരിറ്റ് എയർലൈൻസ് 34 വർഷത്തെ സേവനത്തിന് വിരാമമിട്ടു. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തി സാധാരണക്കാരുടെ പ്രിയപ്പെട്ട എയർലൈൻ ആയിരുന്ന കമ്പനി, ദിവസേന നൂറുകണക്കിന് സർവീസുകളാണ് നടത്തിവന്നിരുന്നത്. ഏകദേശം 17,000 പേർ കമ്പനിയിൽ ജോലി ചെയ്തിരുന്നു. കോവിഡ് കാലം മുതൽ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കമ്പനി സർക്കാർ സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ലഭിക്കാതെ വന്നതോടെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായി. ഏകദേശം 2,500 കോടി ഡോളറിന്റെ നഷ്ടവും 8,100 കോടി ഡോളറിന്റെ ബാധ്യതയും കമ്പനിയെ ബാധിച്ചിരുന്നു. ആസ്തി 8,600 കോടി ഡോളർ ഉണ്ടെങ്കിലും കടബാധ്യതകൾ മറികടക്കാൻ കഴിഞ്ഞില്ല. കമ്പനിയെ രക്ഷിക്കാൻ മാനേജ്മെന്റ് നടത്തിയ ശ്രമങ്ങൾക്ക് പൈലറ്റുമാരടക്കമുള്ള ജീവനക്കാരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നുവെങ്കിലും അത് ഫലപ്രദമായില്ല. സേവനം നിർത്തിയതോടെ ആയിരക്കണക്കിന് ജീവനക്കാർ തൊഴിൽരഹിതരായി.
അറ്റ്ലാന്റിക് സമുദ്രത്തിൽ കേപ് വെർഡെയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ആഡംബര ക്രൂയിസ് കപ്പലിൽ ഹാന്റവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലായി അന്താരാഷ്ട്ര ആരോഗ്യ മേഖല. കഴിഞ്ഞ ദിവസം രണ്ട് കേസുകളാണ് സ്ഥിരീകരിച്ചത്. അഞ്ച് പേർ നിരീക്ഷണത്തിലാണ്. ആകെയുള്ള ഏഴ് കേസുകളിൽ മൂന്ന് പേർ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. നേരിയ ലക്ഷണങ്ങൾ കണ്ടെത്തിയ മൂന്ന് പേർ ചികിത്സയിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മാർച്ചിൽ അർജന്റീനയിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് പുറപ്പെട്ട കപ്പലിൽ ബ്രിട്ടീഷ്, അമേരിക്കൻ, സ്പാനിഷ് യാത്രക്കാരടക്കം ഏകദേശം 150 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മരിച്ചവരിൽ ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനും ഉൾപ്പെടുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഒരു ബ്രിട്ടീഷ് യാത്രക്കാരനെ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കപ്പൽ ഓപ്പറേറ്റർമാർ അറിയിച്ചിട്ടുണ്ടെങ്കിലും, യാത്രക്കാരെ സ്‌ക്രീൻ ചെയ്ത് സുരക്ഷിതമായി ഇറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മുൻകരുതലായി കേപ് വെർഡെ കപ്പലിനെ കടലിൽ തന്നെ തുടരാൻ നിർദേശിച്ചിട്ടുണ്ട്. ഹാന്റവൈറസ് സാധാരണയായി എലികളിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്.…
കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത വേനൽ ചൂട് പച്ചക്കറി വിപണിയെ ശക്തമായി ബാധിച്ചിരിക്കുകയാണ്. ഇതിൽ ഏറ്റവും വലിയ തിരിച്ചടി ചെറുനാരങ്ങയുടെ വിലയിലാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 60–70 രൂപയുണ്ടായിരുന്ന നാരങ്ങ, ഇപ്പോൾ 200–250 രൂപ വരെ ഉയർന്നിരിക്കുന്നു. നിലവിൽ, ചില്ലറ വിപണിയിൽ ഒരു നാരങ്ങയ്ക്ക് 10 മുതൽ 15 രൂപ വരെ നൽകേണ്ടി വരും. കനത്ത ചൂടിനെ തുടർന്ന് നാരങ്ങാവെള്ളം പോലുള്ള പാനീയങ്ങൾക്ക് ആവശ്യകത വർധിച്ചതും ഈ വിലക്കയറ്റത്തിന് കൂടുതൽ പ്രേരണയായി. വിലക്കയറ്റത്തിന് പിന്നിൽ വിതരണക്കുറവാണ് പ്രധാന കാരണം. ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള നാരങ്ങയുടെ വലിയൊരു വിഹിതം ഉത്തരേന്ത്യൻ വിപണികളിലേക്ക് തിരിച്ചതും ഗതാഗത തടസങ്ങളും കേരളത്തിലെ ലഭ്യത കുറയാൻ കാരണമായി. അതേസമയം, ഉയർന്ന ഇന്ധനവിലയും ചരക്ക് കൊണ്ടുവരാനുള്ള ചെലവ് വർധിച്ചതും വിപണിയിലെ സമ്മർദ്ദത്തിലാക്കി. മെയ് മാസത്തിൽ ചിലയിടങ്ങളിൽ മഴ ലഭിച്ചതോടെ വിപണികളിൽ വില 180 രൂപ വരെ താഴ്ന്നിട്ടുണ്ടെങ്കിലും, സ്ഥിരമായ മഴ ലഭിക്കാതെ വിലയിൽ വലിയ ഇളവ് പ്രതീക്ഷിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ…
ലക്ഷദ്വീപ് സന്ദർശനം ഇനി കൂടുതൽ എളുപ്പമാകുന്നു. യാത്രയ്ക്ക് സ്പോൺസറിന്റെയും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെയും നിർബന്ധമില്ല. എൻട്രി പെർമിറ്റ് നടപടികൾ ലളിതമാക്കി ലക്ഷദ്വീപ് ഭരണകൂടം പുതിയ ഉത്തരവ് പുറത്തിറക്കി. മുമ്പ് ദ്വീപ് സന്ദർശിക്കാൻ സ്പോൺസറുടെ സമ്മതപത്രവും പൊലീസ് ക്ലിയറൻസും അനിവാര്യമായിരുന്നു. ഈ സങ്കീർണ നടപടികൾ ഒഴിവാക്കിയതോടെ സഞ്ചാരികളുടെ വരവ് വർധിക്കുമെന്നാണ് പ്രതീക്ഷ. ഇനി ആവശ്യമായ സുരക്ഷാ പരിശോധനകൾ ലക്ഷദ്വീപ് പോലീസ് തന്നെ നേരിട്ട് കൈകാര്യം ചെയ്യും. പുതിയ സംവിധാനപ്രകാരം, യാത്രാ തീയതിക്ക് കുറഞ്ഞത് 14 ദിവസം മുമ്പ് പെർമിറ്റിന് അപേക്ഷിക്കണം. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ദ്വീപുകളുടെ പേരും യാത്രാ തീയതികളും കൃത്യമായി രേഖപ്പെടുത്തണം. പെർമിറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ദ്വീപുകളിൽ പ്രവേശനം അനുവദിക്കില്ല. കവരത്തി, അഗത്തി പോലുള്ള ട്രാൻസിറ്റ് പോയിന്റുകളിൽ ഇറങ്ങിയ ശേഷം മാത്രമാണ് മറ്റ് ദ്വീപുകളിലേക്ക് യാത്ര തുടരാൻ സാധിക്കുക. ഈ കേന്ദ്രങ്ങളിൽ പരമാവധി 12 മണിക്കൂർ മാത്രമേ താമസിക്കാൻ അനുമതിയുള്ളു. യാത്രാ പെർമിറ്റ് ലഭിച്ചതിനു ശേഷം മാത്രം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്നും നിർദേശമുണ്ട്…