Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പവൻ ₹1.05 ലക്ഷം കടന്നു
- ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും
- എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ
- ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
- ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം
- മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം
- സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം
Author: Bismi Baby
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഉയർന്നു. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 13,135 രൂപയും പവന്റെ വില 1,05,080 രൂപയുമായി. വെള്ളിവിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,35,000 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയിലേക്കും പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയിലേക്കും എത്തിയിരുന്നു. വെള്ളിവിലയും ഗ്രാമിന് 5 രൂപ കുറഞ്ഞ് 230 രൂപയായിരുന്നു. എന്നാൽ ഇന്നത്തെ വർധനയോടെ സ്വർണവും വെള്ളിയും വീണ്ടും ഉയർച്ചയിലേക്ക് തിരിച്ചെത്തി. ഈ മാസം ആദ്യം 22 കാരറ്റ് സ്വർണത്തിന്റെ പവൻ വില 1,03,240 രൂപയായിരുന്നു. തുടർന്ന് ഘട്ടംഘട്ടമായി ഉയർന്ന് 1,07,800 രൂപ വരെ എത്തിയിരുന്നു. ഈ വർഷം ജനുവരി 29-നാണ് സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. അന്ന് 22…
ഇന്ത്യയിൽ ആദ്യമായി ഇൻസ്റ്റന്റ് എൽപിജി സിലിണ്ടർ ഡെലിവറി സേവനത്തിന് തുടക്കം. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരുവിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പിന്നീട് മറ്റ് നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് കമ്പനികളുടെ പദ്ധതി. ഈ സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് 5 കിലോഗ്രാം മെറ്റൽ സിലിണ്ടറുകളും 10 കിലോഗ്രാം കോമ്പോസിറ്റ് സിലിണ്ടറുകളും സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ആപ്പിലൂടെ ഓർഡർ ചെയ്യാം. വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകൾ നിലവിൽ ഈ സേവനത്തിന്റെ ഭാഗമല്ല. എച്ച്പി ഗ്യാസ് കണക്ഷൻ ഇല്ലാത്തവർക്കും ഈ സിലിണ്ടറുകൾ വാങ്ങാനാകുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. എന്നാൽ ആദ്യമായി സിലിണ്ടർ വാങ്ങുന്നവർ ഡെലിവറി സമയത്ത് തിരിച്ചറിയൽ രേഖകൾ നൽകി കെവൈസി (KYC) നടപടികൾ പൂർത്തിയാക്കണം. ആദ്യ ഓർഡർ പുതിയ സിലിണ്ടർ വാങ്ങലായി കണക്കാക്കും. തുടർന്ന് റീഫിൽ ചെയ്യുമ്പോൾ ശൂന്യമായ എച്ച്പിസിഎൽ സിലിണ്ടർ കൈമാറി പുതിയ സിലിണ്ടർ സ്വീകരിക്കാം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്…
രാജ്യാന്തര വിപണിയെ ലക്ഷ്യമിട്ട് ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും ലോജിസ്റ്റിക്സ് മേഖലയിലെ തൊഴിൽ അവസരങ്ങൾ തേടുന്നവർക്കുമായി മനോരമ ഹൊറൈസൺ, കോട്ടയം സിഎംഎസ് കോളേജുമായി സഹകരിച്ച് എക്സ്പോർട്ട്-ഇംപോർട്ട് മാനേജ്മെന്റ് കോഴ്സ് സംഘടിപ്പിക്കുന്നു. ജൂലൈ 16-ന് ആരംഭിക്കുന്ന കോഴ്സിൽ എക്സ്പോർട്ട്-ഇംപോർട്ട് നടപടിക്രമങ്ങൾ, ഡോക്യുമെന്റേഷൻ, കസ്റ്റംസ് നടപടികൾ, അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ, ലോജിസ്റ്റിക്സ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് [www.manoramahorizon.com],(http://www.manoramahorizon.com) സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 90489 91111 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഈ വർഷം തന്നെ സംസ്ഥാനത്ത് ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്കായി നിലവിലെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അങ്കമാലിയിൽ നടന്ന കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ പദ്ധതിയുടെ സൗകര്യദാതാവായിരിക്കുമെന്നും സ്വർണവ്യാപാരികളാണ് പദ്ധതിയുടെ പ്രധാന പ്രമോട്ടർമാരെന്നും അദ്ദേഹം പറഞ്ഞു. ജ്വല്ലറി പാർക്ക് നിലവിൽ വരുന്നതോടെ ആഭരണ നിർമ്മാണം, ഡിസൈനിങ്, വിപണനം എന്നിവ ഒരേ കേന്ദ്രത്തിൽ ഏകോപിപ്പിക്കാൻ സാധിക്കുമെന്നും ഇതിലൂടെ കേരളം ആഭരണ വ്യവസായത്തിലും ടൂറിസം മേഖലയിലും വലിയ മുന്നേറ്റം കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന ആഭരണ ടൂറിസത്തിന് ഇതുവഴി പുതിയ സാധ്യതകൾ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോൾഡ് ഹബ്ബിന്റെ പ്രവർത്തനം ശക്തമായാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാപാര മേഖല കൂടുതൽ സജീവമാകുകയും സർക്കാർ ഖജനാവിലേക്കുള്ള നികുതി വരുമാനം വർധിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി പുതിയ വ്യാപാര സ്ഥാപനങ്ങൾ,…
ഷോപ്പിങ് പ്രേമികൾ കാത്തിരുന്ന കൊച്ചി ലുലു മാളിന്റെ വാർഷിക മെഗാ സെയിലിന്റെ തീയതികൾ പ്രഖ്യാപിച്ചു. ‘ലുലു ഓൺ സെയിൽ’ ജൂലൈ 9 മുതൽ 12 വരെ നാല് ദിവസങ്ങളിലായാണ് നടത്തുക. 50 ശതമാനം വരെ വിലക്കിഴിവോടെയാണ് സെയിൽ അരങ്ങേറുക. ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര, ദേശീയ ബ്രാൻഡുകളാണ് ഇത്തവണ സെയിലിന്റെ ഭാഗമാകുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ വസ്ത്രങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ, ആക്സസറികൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ആകർഷകമായ വിലക്കിഴിവിൽ ലഭിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവിടങ്ങളിലായി വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി ഉത്പന്നങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ എന്നിവയ്ക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും പ്രത്യേക ഡിസ്‌കൗണ്ടുകൾ ലഭ്യമാകും. ലുലു ഹാപ്പിനസ് ലോയൽറ്റി ആപ്പ് അംഗങ്ങൾക്ക് ജൂലൈ 8 മുതൽ തന്നെ ‘എർലി ആക്‌സസ്’ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ കൊച്ചി മെട്രോ…
പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷയ്ക്കുമായി മാതാപിതാക്കൾക്ക് മികച്ച സമ്പാദ്യ മാർഗമാണ് കേന്ദ്ര സർക്കാരിന്റെ സുകന്യ സമൃദ്ധി അക്കൗണ്ട് പദ്ധതി. “ബേട്ടി ബചാവോ, ബേട്ടി പഠാവോ” പദ്ധതിയുടെ ഭാഗമായി 2015 ജനുവരി 22-നാണ് ഈ പദ്ധതി ആരംഭിച്ചത്. 10 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടികളുടെ പേരിൽ പോസ്റ്റ് ഓഫീസുകളിലോ അംഗീകൃത ബാങ്കുകളിലോ അക്കൗണ്ട് തുറക്കാം. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കൂ. കുറഞ്ഞത് 250 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാനാകും. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായ ശേഷം ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം വരെ പിൻവലിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷം പൂർത്തിയാകുമ്പോഴാണ് പദ്ധതി മെച്ച്വർ ആവുക. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിലേക്കോ ബാങ്കിലേക്കോ അക്കൗണ്ട് മാറ്റാനുള്ള സൗകര്യവും ലഭ്യമാണ്. ഇൻകം ടാക്സ് ആക്ടിലെ സെക്ഷൻ 80C…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 1,300 രൂപ കുറഞ്ഞ് 1,02,760 രൂപയും ഒരു ഗ്രാമിന് 12,845 രൂപയുമാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,110 രൂപയിലേക്കും പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയിലേക്കുമായിരുന്നു വില എത്തിയത്. ഇതിന് പിന്നാലെയാണ് വൈകിട്ട് വീണ്ടും വില താഴ്ന്നത്. വൈകിട്ട് പവന് 400 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില 1,04,080 രൂപയായി. ഗ്രാമിന് 5 രൂപ ഉയർന്ന് 13,010 രൂപയായും നിരക്കെത്തി. ഈ വർഷം റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണവിലയിൽ ജൂൺ മാസത്തിൽ ആശ്വാസകരമായ കുറവാണ് രേഖപ്പെടുത്തിയത്. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ 10 ഗ്രാമിന് 1,92,991 രൂപ എന്ന സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില ഇപ്പോൾ ഏകദേശം 1,43,610 രൂപ നിലവാരത്തിലേക്കാണ് താഴ്ന്നത്. അതായത് 10 ഗ്രാമിന് ഏകദേശം 49,400 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ സാധാരണക്കാരുടെ കണക്കിൽ നോക്കുമ്പോൾ, റെക്കോർഡ് നിരക്കിൽ…
ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യൽ, ടിഡിഎസ്, ടിസിഎസ് സ്റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കൽ ഉൾപ്പെടെയുള്ള പ്രധാന നികുതി നടപടികളുടെ സമയപരിധികളാണ് ജൂലൈ മാസത്തിലുള്ളത്. സമയപരിധി തെറ്റിച്ചാൽ പിഴയും പലിശയും ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ജൂലൈ 7-നാണ് ഏപ്രിൽ-ജൂൺ പാദത്തിലെ TDS നിക്ഷേപിക്കാനുള്ള അവസാന തീയതി. ജൂലൈ 15-നകം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, സർക്കാർ സ്ഥാപനങ്ങൾ, IFSC യൂണിറ്റുകൾ തുടങ്ങിയവ റിപ്പോർട്ടിംഗ് ബാധ്യതകൾ പൂർത്തിയാക്കണം. ജൂലൈ 30-നകം ജൂൺ മാസത്തിൽ പിടിച്ചെടുത്ത നികുതികളുടെ ചലാൻ-കം-സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യണം. ജൂലൈ 31-നകം വ്യക്തിഗത നികുതിദായകർ (ITR-1, ITR-2) ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം. ഇതോടൊപ്പം വിവിധ TDS, TCS സ്റ്റേറ്റ്‌മെന്റുകളും മറ്റ് നികുതി ഫോമുകളും സമർപ്പിക്കേണ്ട അവസാന ദിവസവും ജൂലൈ 31 തന്നെയാണ്. സമയപരിധി കഴിഞ്ഞാൽ ഡിസംബർ 31 വരെ Belated Return സമർപ്പിക്കാമെങ്കിലും പിഴ ഈടാക്കും. വാർഷിക വരുമാനം അഞ്ച് ലക്ഷത്തിന് മുകളിലാണെങ്കിൽ 5,000 രൂപയും അതിൽ താഴെയാണെങ്കിൽ 1,000 രൂപയുമാണ്…
ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ ഓഗസ്റ്റ് 1 മുതൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നു. വ്യാപാരികൾക്കും ട്രാൻസ്‌പോർട്ടർമാർക്കും കൂടുതൽ നിയന്ത്രണവും സുരക്ഷയും നൽകുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കേന്ദ്ര ജിഎസ്ടി പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ബിൽ ടു – ഷിപ്പ് ടു’ സംവിധാനത്തിൽ GSTIN നിർബന്ധം പുതിയ മാറ്റപ്രകാരം, ‘ബിൽ ടു – ഷിപ്പ് ടു’ രീതിയിൽ ഇ-വേ ബിൽ എടുക്കുമ്പോൾ ‘ഷിപ്പ് ടു’ വിവരങ്ങൾക്കൊപ്പം ജിഎസ്ടിഐഎൻ (GSTIN) നമ്പറും രേഖപ്പെടുത്തേണ്ടതായി വരും. ഒരു സപ്ലയർ സാധനങ്ങൾ ഒരു ഉപഭോക്താവിന് ബിൽ ചെയ്യുകയും, ഉപഭോക്താവിന്റെ നിർദേശപ്രകാരം മറ്റൊരാൾക്ക് നേരിട്ട് സാധനം കൈമാറുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഈ രീതി ഉപയോഗിക്കുന്നത്. ഇതുവരെ അവസാന സ്വീകർത്താവിന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ മാത്രം നൽകാനായിരുന്നു സൗകര്യം ഉണ്ടായിരുന്നത്. ഇനി മുതൽ രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങളുടെ GSTIN നമ്പറും നിർബന്ധമായും ചേർക്കണം. രജിസ്ട്രേഷൻ ഇല്ലാത്തവരാണെങ്കിൽ ‘URP’ (Unregistered Person) എന്ന കോഡ് രേഖപ്പെടുത്തേണ്ടതുമാണ്. ഇ-വേ ബിൽ ‘ക്ലോസ്’ ചെയ്യാനുള്ള പുതിയ…
രാജ്യത്തെ യുവ സംരംഭകരെ കണ്ടെത്താൻ പുതിയ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. ‘വന്ദേഭാരതം’ എന്ന പേരിലുള്ള ദേശീയ സംരംഭകത്വ പദ്ധതിക്കാണ് ഗ്രൂപ്പ് തുടക്കമിട്ടത്. ചെയർമാൻ ഗൗതം അദാനിയുടെ 64-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. വലിയ നഗരങ്ങളിലോ സ്റ്റാർട്ടപ്പ് ഹബ്ബുകളിലോ മാത്രം ഒതുങ്ങാതെ, ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള പുതുമയുള്ള ആശയങ്ങളെ കണ്ടെത്തി പിന്തുണയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രായം, തൊഴിൽ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ പരിമിതികളില്ലാ തെ പുതിയ ആശയങ്ങളോ സം -രംഭകത്വ മോഹങ്ങളോ ഉള്ള ഏതൊരാൾക്കും അപേക്ഷിക്കാം. സാങ്കേതികവിദ്യ, കൃഷി, നിർമാണം, കരകൗശല മേഖല, സാമൂഹിക നവീകരണം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. വനിതകൾ, ഗ്രാമീണ നവീനർ, ഗോത്രവർഗ സമൂഹങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന. രാജ്യത്തെ 800-ലധികം ജില്ലകളിൽ നിന്നുള്ളവരെ കണ്ടെത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 75 ഫൈനലിസ്റ്റുകൾക്ക് അഹമ്മദാബാദിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനും നിക്ഷേപകരുമായി ആശയവിനിമയം നടത്താനും അവസരം…