beyond snacks makes crores by selling kerala banana chips
മാനസ് മധുവിന്റെ ‘ബിയോണ്ട് സ്നാക്ക്സ്’.

 

 

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് ചിപ്സ്. ചിപ്സ് ഇല്ലാത്തൊരു ആഘോഷം മലയാളികൾക്ക് ഉണ്ടാകില്ല. അത്രയും പ്രിയങ്കരം. കായ വറുത്തതിന്റെ തനതായ രുചി ഒരുക്കുകയാണ് മാനസ് മധുവിന്റെ ‘ബിയോണ്ട് സ്നാക്ക്സ്’. കേരളത്തിൽ ഇത്രയും ഡിമാൻഡുള്ള ബനാന ചിപ്‌സ് മാത്രം വിൽക്കുന്ന ബ്രാൻഡുകൾ വളരെ കുറവായിരുന്നു. ഇതിൽ നിന്നാണ് മാനസ് ‘ബിയോണ്ട് സ്നാക്സി’ലേക്ക് എത്തുന്നത്.

ഗുണനിലവാരമുള്ള പ്രീമിയം ചിപ്‌സ്

ആലപ്പുഴ ചെന്നിത്തല സ്വദേശി മാനസ് മധുവിന്റെ സ്ഥാപനത്തിൽ ഡൽഹി ആസ്ഥാന നിക്ഷേപക സ്ഥാപനമായ  12 ഫ്ലാഗ്സ് ഗ്രൂപ്പ് 71 കോടിരൂപ നിക്ഷേപിച്ചു. 2020ലാണ് കമ്പനി തുടങ്ങിയത്. എംബിഎ ബിരുദധാരിയായ മാനസ് ജോലി ഉപേക്ഷിച്ചാണ് സംരംഭകനായത്. ആദ്യം മൂല്യവർധിത ഉൽപന്നങ്ങളുമായി വിപണിയിൽ എത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കായ വറുത്തതുമായി മാനസ് രാജ്യാന്തര വിപണിയിലേക്കെത്തി.ഗുണനിലവാരമുള്ള പ്രീമിയം ചിപ്‌സ്, രാജ്യത്തുടനീളം ലഭ്യമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

കൈ സ്പർശമില്ലാതെയുള്ള പാക്കിങ്

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് വാഴപ്പഴം സംഭരിച്ച് വൃത്തിയാക്കി ശുദ്ധമായ എണ്ണയിൽ പാകം ചെയ്യുന്നു. ഇത് കൊളസ്‌ട്രോളും ട്രാൻസ് ഫാറ്റ് രഹിതവുമാണെന്നും കൈ സ്‌പർശമില്ലാതെ പാക്ക് ചെയ്തവയാണെന്നും മാനസ് അവകാശപ്പെടുന്നു. ആമസോൺ, ബിഗ് ബാസ്‌ക്കറ്റ്, ഇന്ത്യ മാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലുടനീളം കേരള ചിപ്സ് വിൽക്കപ്പെടുന്നുണ്ട്. കൂടാതെ, റീട്ടെയിൽ സ്റ്റോറുകളിലും, സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണ്.


startup

 

സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതനാശയങ്ങളെ പ്രായോഗികതലത്തിലെത്തിക്കുന്ന സംരംഭക പദ്ധതികളാണ് സ്റ്റാർട്ടപ്പുകൾ. അവയുടെ എണ്ണത്തിൽ രാജ്യത്ത് നാലു വർഷത്തിനിടെയുണ്ടായത് മൂന്നിരട്ടിയിലേറെ വർധന. സ്റ്റാർട്ടപ്പുകൾ. അവയുടെ എണ്ണത്തിൽ രാജ്യത്ത് നാലു വർഷത്തിനിടെയുണ്ടായത് മൂന്നിരട്ടിയിലേറെ വർധന. കേരളത്തിലും ഇക്കാലയളവിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ മൂന്നിരട്ടിയിലേറെ വർധനയുണ്ടായി. .സ്റ്റാർട്ടപ്പുകൾ നൽകുന്ന തൊഴിലുകളുടെ എണ്ണത്തിലും ഇതനുസരിച്ചുള്ള വർധനയുണ്ടായി.

startup

startup2


p-rajeev - 1

എഐയും യുവത്വത്തിന്റെയും ഭാവിയും വ്യാവസായിക കേരളത്തിന്റെയും ഫ്യുച്ചറിസ്റ്റിക് ടെക്നോളജിയുടെയും സാധ്യതകളുടെ ആശയ സംവാദങ്ങളും പങ്കുവച്ച്  രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടന്ന ‘കോണ്‍ഫ്‌ളുവന്‍സ് 2024’ന് സമാപനം. ഭാവിയില്‍ കംപ്യൂട്ടറുകളെ നമ്മുടെ ചിന്തകളുമായി ബന്ധിപ്പിക്കാനാവും. വിനോദരംഗം പൂര്‍ണമായി വെബ് അധിഷ്ടിതമായി മാറുകയും നിര്‍മിത ബുദ്ധി ബിസിനസിന്റെ ഭാഗമായി മാറുകയും ചെയ്യുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

യാഥാര്‍ഥ്യവും സ്വപ്‌നവും കൂടിക്കലര്‍ന്ന വെര്‍ച്വൽ ലോകങ്ങള്‍ സംഭവിക്കും. എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കണ്ടുപിടിക്കുകയും മനുഷ്യ ആയുസ് 100 വര്‍ഷത്തിലേറെയായി വര്‍ധിക്കുകയും ചെയ്യും. മരണത്തെ അതിജീവിക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അതിവേഗത്തിലുള്ള സഞ്ചാര മാര്‍ഗങ്ങള്‍ സാധ്യമാവുകയും ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാവുമെന്നും  ‘കോണ്‍ഫ്‌ളുവന്‍സ് 2024 ’ വേദിയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ ദൗത്യം 2026ൽ ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, മനുഷ്യ  ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിന്റെ റോക്കറ്റുകൾ തയാറായെന്നും ക്രൂ പരിശീലനങ്ങളെല്ലാം പൂർത്തിയായെന്നും സർക്കാർ തലത്തിലുള്ള ഔദ്യോഗിക അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. 2040ൽ ചന്ദ്രനിലേക്കു ഇന്ത്യയെത്തുന്ന ദൗത്യവും ലക്ഷ്യം കാണുമെന്നും ഐഎസ്ആർഒ മേധാവി കോൺഫ്ളുവൻസില്‍ പറഞ്ഞു.


Secret-hues

യുവ ആയുർവേദ ഡോക്ടർമാരായ ഡോ.അനിലയുടെയും ഡോ. ഗൗരിയുടെയും നൂതന സംരംഭമായ ‘സീക്രട്ട് ഹ്യൂസി’ന്റെ ആദ്യ ശ്രേണിയിൽപെട്ട സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു.

പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകൻ ഡോ.ജെ.ഹരീന്ദ്രൻ നായർ അധ്യക്ഷനായി. കെ ഡിസ്ക് മെംബർ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ, കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം സ്പെഷൽ ഓഫിസർ സി.പത്മകുമാർ, രശ്മി മാക്സിം, സ്റ്റാർട്ടപ്പായ സീക്രട്ട് ഹ്യൂസിന്റെ സ്ഥാപകരായ ഡോ. എം.ഗൗരി, ഡോ.അനിലാ സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.

ആയുർവേദത്തിലെ അമൂല്യ ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സൗന്ദര്യവർധക ഉൽപന്നങ്ങളായ ബ്രൈറ്റനിങ് ജെൽ, റിവൈവിങ് ലിപ് ബാം, സ്കിൻ ഇലിക്സിർ പ്രീമിയം ഫെയ്സ് സീറം തുടങ്ങിയ എട്ട് ഉൽപന്നങ്ങളാണു വിപണിയിലിറക്കിയത്.


ഡയഗണ്‍ കാര്‍ട്ട്

കൊവിഡും ലോക്ക് ഡൗണും എല്ലാം ഒരുപാട് പേരുടെ ജീവനോപാധികളെ ഇല്ലായ്മ ചെയ്തിട്ടുണ്ട്. പല സംരഭങ്ങളും ഇക്കാലത്ത് അകാലചരമം പ്രാപിക്കുകയോ, അകാലചരമം പ്രാപിച്ചുകൊണ്ടിരിക്കുകയോ ആണ്. ഇപ്പോള്‍ രണ്ടാം തരംഗത്തില്‍ കാര്യങ്ങള്‍ അതീവ രൂക്ഷമാണ്.

എന്നാല്‍ ഇതിനിടയില്‍ വലിയൊരു വിജയകഥ പറയാനുണ്ട് മലയാളികള്‍ തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പിന്. ഒറ്റവര്‍ഷം കൊണ്ട് അവര്‍ ഉണ്ടാക്കിയ നേട്ടം അത്രയും വലുതാണെന്ന് തന്നെ പറയേണ്ടിവരും. ഡയഗണ്‍കാര്‍ട്ട് എന്ന ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ട് അപ്പിനെ കുറിച്ച് അറിയാം…

 ഒന്നാം ലോക്ക് ഡൗണില്‍ തുടക്കം

കൊവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ നിലവില്‍ വന്നത് 2020 മാര്‍ച്ച് അവസാനത്തോടെ ആയിരുന്നു. തൊട്ടടടുത്ത മാസം ആണ് കൊച്ചിക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് ഒരു സംരംഭം തുടങ്ങുന്നത്. അന്ന് വെറും ഒരു ലക്ഷം രൂപയായിരുന്നു മുതല്‍മുടക്ക്.

ഡയഗണ്‍ കാര്‍ട്ട്

കൊവിഡ് പ്രതിരോധത്തിനായി ഉള്ള ഉത്പന്നങ്ങളുടെ വില്‍പന ആയിരുന്നു ഡയഗണ്‍കാര്‍ട്ട് എന്ന ഇ കൊമേഴ്‌സ് സംരംഭത്തിലൂടെ അവര്‍ ലക്ഷ്യമിട്ടത്. വിപണിയില്‍ ഇത്തരം ഉത്പന്നങ്ങള്‍ക്ക് തീപിടിച്ച വിലയുള്ള കാലത്ത്, കുറഞ്ഞ വിലയ്ക്ക് ആളുകളില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. അത് വന്‍ വിജയത്തിലെത്തുകയും ചെയ്തു.

പത്ത് കോടി വിറ്റുവരവ്

തുടങ്ങിയ വര്‍ഷത്തില്‍ തന്നെ പത്ത് കോടി രൂപയുടെ വിറ്റുവരവാണ് ഡയഗണ്‍കാര്‍ട്ട് സ്വന്തമാക്കിയത്. നേരത്തേ പറഞ്ഞതുപോലെ, ഒരു ലക്ഷം രൂപ മുതല്‍മുടക്കുള്ള ഒരു സംരംഭമാണ് ഇത് എന്നത് കൂടി ശ്രദ്ധേയമാണ്. ജിജി ഫിലിപ്പ്, അഭിലാഷ് വിജയന്‍, ഹബീബ് റഹ്മാന്‍ എന്നീ സുഹൃത്തുക്കളാണ് ഡയഗണ്‍കാര്‍ട്ടിന്റെ സ്ഥാപകര്‍.

120 കോടിയിലേക്ക്

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വലിയ ലക്ഷ്യമാണ് ഡയഗണ്‍കാര്‍ട്ടിനുള്ളത്. 100 മുതല്‍ 120 കോടി വരെ വില്‍പന എന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറ്റം. നിലവില്‍ ആയിരത്തില്‍ അധികം ഉത്പന്നങ്ങള്‍ ഡഗയണ്‍കാര്‍ട്ട് വഴി വില്‍പന നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഇടനിലക്കാരില്ല

എങ്ങനെയാണ് ഇത്രയും വില കുറച്ച് ഇവര്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത് എന്നല്ലേ. ഇടനിലക്കാരില്ലാതെ നേരിട്ട് ഉത്പാദകരില്‍ നിന്ന് സംഭരിക്കുന്നു എന്നത് തന്നെയാണ് അവരെ ഇതിന് പ്രാപ്തമാക്കുന്നത്. ഇന്ന് കൊവിഡ് പ്രതിരോധത്തിനുള്ള ഉത്പന്നങ്ങള്‍ മാത്രമല്ല, കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഗൃഹോപകരണങ്ങളും തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ ഇവര്‍ നല്‍കുന്നുണ്ട്.

എല്ലാ പിന്‍കോഡിലും

രാജ്യത്തെ എല്ലാ പിന്‍കോഡുകളിലും സാധനങ്ങള്‍ എത്തിക്കുന്നു എന്നൊരു പ്രത്യേകതയും ഡയഗണ്‍കാര്‍ട്ടിനുണ്ട്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്പീഡ് പോസ്റ്റ് വഴിയാണ് മിക്കയിടത്തും ഡെലിവെറി എത്തിക്കുന്നത്. ചിലപ്പോള്‍ കൊറിയര്‍ സേവനങ്ങളും ഉപയോഗിക്കുന്നുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

വലിയ മാതൃക

കൊവിഡ് കാലം പല ബിസിനസ് മോഡലുകളും പരാജയപ്പെട്ട കാലം ആയിരുന്നു. എന്നാല്‍, ആ കാലഘട്ടത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ് അത് കൃത്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു ഡയഗണ്‍കാര്‍ട്ട്. സംരംഭകത്വത്തിന് ഐഡിയ മാത്രം പോര, അത് ഏത് സമയത്ത് ഏത് രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു എന്നതാണ് പ്രധാനം എന്ന് തെളിയിക്കുന്നതാണ് ഇവരുടെ വിജയം.


തുടക്കം 2018ൽ

എല്ലാ വീടുകളിലും വീട്ടമ്മാർ ഏറ്റവും കൂടുതൽ വെറുക്കുന്ന ജോലികളാണ് അലക്കും ഇസ്തിരിയിടലും. എന്നാൽ ഇവ രണ്ടും വളരെ വൃത്തിയായി ചെയ്തു നൽകി സന്ധ്യ നമ്പ്യാ‍ർ എന്ന യുവ സംരംഭക മാസം ഉണ്ടാക്കുന്നത് 8 മുതൽ 10 ലക്ഷം രൂപ വരെയാണ്. ‘ഇസ്തിരിപ്പെട്ടി’ എന്ന സ്റ്റാർട്ട് അപ് സംരംഭത്തിന്റെ വിജയ​കഥ ഇതാ..

തുടക്കം 2018ൽ

ഒരു വർഷം മുമ്പാണ് സന്ധ്യ തന്റെ സ്റ്റാർട്ട് അപ് സംരംഭത്തിന് തുടക്കം കുറയ്ക്കുന്നത്. മൂന്ന് വ‌ർഷം മുമ്പ് ചെന്നൈയിൽ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സന്ധ്യയ്ക്ക് ഇസ്തിരിപ്പെട്ടി എന്ന ബിസിനസ് ആശയം മനസ്സിൽ ഉരുത്തിരിഞ്ഞത്. സന്ധ്യയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ തനിക്ക് തന്നെ വളരെ അത്യാവശ്യമായി തോന്നിയ ഒരു കാര്യമാണ്, താൻ ബിസിനസിനായി തിരഞ്ഞെടുത്തത്.

അത്യാവശ്യത്തിൽ നിന്ന് ബിസിനസിലേയ്ക്ക്

വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ലഭിക്കുക എന്നത് അക്കാലത്ത് സന്ധ്യയെ സംബന്ധിച്ച് വളരെ അത്യാവശ്യമുള്ള കാര്യമായിരുന്നു. പ്രത്യേകിച്ചും ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി നോക്കുമ്പോൾ വളരെ മാന്യമായും വൃത്തിയുള്ളതുമായ വസ്ത്രം ധരിക്കേണ്ടത് വളരെ ആവശ്യമാണ്. എന്നാൽ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അതിനായി സമയം കളയാനുമുണ്ടായിരുന്നില്ല. പ്രൊഫഷണലായി വളരെ മികച്ച രീതിയിൽ വസ്ത്രങ്ങൾ ഇസ്തിരിയിട്ടു നൽകുന്ന ആരെയും കണ്ടെത്താനും സന്ധ്യയ്ക്കായില്ല. ഇങ്ങനെയിരുന്നപ്പോഴാണ് എന്തുകൊണ്ട് തനിയ്ക്ക് തന്നെ ഇസ്തിരിയിടൽ ഒരു ബിസിനസാക്കി മാറ്റിക്കൂടാ എന്ന് തോന്നിയത്. എന്നെങ്കിലും സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന് മനസ്സിൽ കണക്കുക്കൂട്ടിയിരുന്ന സന്ധ്യയ്ക്ക് ആ തിരിച്ചറിവ് കൂടുതൽ ആവേശം പകർന്നു.

കേരളത്തിലേയ്ക്ക് ഉടൻ

നിലവിൽ ചെന്നൈ കേന്ദ്രമായാണ് ഇസ്തിരിപ്പെട്ടി പ്രവ‍ർത്തിക്കുന്നത്. ഇസ്തിരിയിടൽ യൂണിറ്റായി 2018 ജനുവരിയിൽ ചെന്നൈ നുങ്കമ്പാക്കത്താണ് ആദ്യ പ്ലാന്റ് ആരംഭിക്കുന്നത്. തുടർന്ന് ചെന്നൈയിലെ തന്നെ പള്ളിക്കാരനായി എന്ന സ്ഥലത്ത് അലക്ക് കൂടി ഉൾപ്പെടുത്തിയുള്ള യൂണിറ്റ് ആരംഭിച്ചു. രണ്ട് മാസത്തിനുള്ളിൽ കേരളത്തിലേയ്ക്കും ബിസിനസ് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോഴിക്കാട് കേന്ദ്രീകരിച്ചാണ് പ്രവർത്തനം ആരംഭിക്കുക.

വഴിത്തിരിവ്

ഒയോ റൂംസ്, കോമ്പസ് തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള ടൈം അപ്പാണ് ഇസ്‌ത്രിപെട്ടിയ്ക്ക് വഴിത്തിരിവായത്. വെറും 30000 രൂപ മാസ വരുമാനമുണ്ടായിരുന്ന കമ്പനിയെ മാസം 8 മുതൽ 10 ലക്ഷം വരുമാനം നേടുന്ന കമ്പനിയാക്കി വളർത്താൻ ഈ ബന്ധങ്ങൾ ഏറെ സഹായകമായെന്നും സന്ധ്യ പറയുന്നു. രണ്ട് പ്ലാന്റുകളിലായി 17 ജീവനക്കാരാണ് നിലവിൽ ഉള്ളത്. 400ഓളം ഉപഭോക്താക്കളാണ് ഇപ്പോൾ ഇസ്തിരിപ്പെട്ടിയ്ക്ക് സ്ഥിരമായുള്ളത്.

പ്രവർത്തനം എങ്ങനെ?

മാർക്കറ്റിം​ഗിലൂടെ കമ്പനിയെക്കുറിച്ച് അറിയുന്ന ഉപഭോക്താക്കൾ നേരിട്ട് വിളിച്ചാണ് ഇടപാട് ആരംഭിക്കുന്നത്. ഉപഭോക്താവ് പറയുന്ന സ്ഥലത്ത് പോയി വസ്ത്രങ്ങൾ ശേഖരിക്കും. ഫാക്ടറിയിലെത്തി ആദ്യം ഓരോ വസ്ത്രത്തിനും പ്രത്യേകമായി ബ്ലീഡ് ടെസ്റ്റ് നടത്തു. കളർ ഇളകുന്ന വസ്ത്രങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയാണിത്. അലക്കിയ വസ്ത്രങ്ങൾ വെയിലത്ത് ഉണക്കുന്നതിന് പകരം പ്രത്യേക മെഷീൻ ഉപയോ​ഗിച്ചാണ് തുണികൾ ഉണക്കുന്നത്. വസ്ത്രങ്ങളുടെ ​ഗുണനിലവാരം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സന്ധ്യ പറയുന്നു. അതിനും ശേഷം ഓരോ വസ്ത്രങ്ങളും തേച്ച് മടക്കി പ്രത്യേകം പായ്ക്കറ്റുകളിലാക്കിയാണ് ഉപഭോക്താക്കൾക്ക് തിരികെ നൽകുന്നത്. വസ്ത്രങ്ങളുടെ തൂക്കത്തിന് അനുസരിച്ചാണ് നിരക്ക് ഈടാക്കുന്നത്. മൂന്ന് കിലോയ്ക്ക് 200 രൂപയാണ് ചാ‍ർജ്.

യുവ സംരംഭകരോട്

നിരവധി യുവ സംരംഭകർ ഇപ്പോൾ സ്റ്റാർട്ട് അപ് രം​ഗത്തേയ്ക്ക് കടന്നു വരുന്നുണ്ട്. ധാരാളം ബിസിനസ് ആശയങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപാട് പെൺകുട്ടികളും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം, ബിസിനസ് പരാജയപ്പെട്ടു പോകുമോ ഇത്തരത്തിലുള്ള അനാവശ്യമായ ചിന്തകളാണ് പലരെയും പല ബിസിനസുകളിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് സന്ധ്യ പറയുന്നു. എന്നാൽ മികച്ച ആശയവും അത് നടപ്പിലാക്കാനുള്ള പരിശ്രമവുമുണ്ടെങ്കിൽ വിജയിക്കുക തന്നെ ചെയ്യുമെന്നാണ് സന്ധ്യയുടെ പക്ഷം.


IITian Quits His Job To Become A Millet Entrepreneur; Earns Rs 2.5 Crore

ഒരു ഐഐടിക്കാരൻ നമ്മുടെയൊക്കെ കാഴ്‌ചപ്പാടിൽ എന്ത് ജോലി ചെയ്‌താവും ജീവിക്കേണ്ടത്, സാധാരണ ഗതിയിൽ ഒരു വമ്പൻ ഐടി കമ്പനിയിലോ, വൻകിട ധനകാര്യ സ്ഥാപനത്തിലോ ആയിരിക്കും ഇയാൾ ജോലി നോക്കേണ്ടത്. എന്നാൽ ബിസിനസ് സ്വപ്‌നമായി കൊണ്ട് നടക്കുന്നവർക്ക്, സംരംഭകത്വം ജീവിത ലക്ഷ്യമായി കണ്ടവർക്ക് അങ്ങെനയായിരിക്കില്ല എന്നുറപ്പാണ്.

എന്നാൽ തന്റെ കഠിന പ്രയത്നത്തിലൂടെ മില്ലറ്റ് സ്‌റ്റാർട്ടപ്പ് ആരംഭിച്ച ഐഐടിക്കാരനായ യുവാവ് ഇന്ന് ഈ മേഖലയിൽ വലിയ പ്രചോദനമായി മാറുകയാണ്. ശരിയാണ്, മില്ലറ്റുകൾ ഇപ്പോൾ ലോകമെമ്പാടും ഏറ്റവും പ്രധാന ഭക്ഷണമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2023ൽ, അവയുടെ പ്രാധാന്യം വിളിച്ചോതുന്നതിനായി ഇന്ത്യൻ സർക്കാർ “മില്ലറ്റുകളുടെ വർഷം” എന്ന് ആചരിക്കുകയും ചെയ്‌തിരുന്നു.

എങ്കിലും, വിവിധതരം മില്ലറ്റുകൾ വാഗ്‌ദാനം ചെയ്യുന്ന സ്‌റ്റോറുകളുടെ അഭാവം കാരണം ഒരു വലിയ വെല്ലുവിളി ഉയർന്നുവന്നിരുന്നു. ഇവിടേക്കാണ്‌ സായ് കൃഷ്‌ണ പോപുരി എന്ന ഹൈദരാബാദ് സ്വദേശിയുടെ കടന്നുവരവ്. “പല നിർമ്മാതാക്കളും വിശാലമായ മില്ലറ്റ് ഓപ്ഷനുകൾ വാഗ്‍ദാനം ചെയ്യുന്നില്ല. ഈ വിടവ് തിരിച്ചറിഞ്ഞ് ഞാൻ സ്വന്തമായി മില്ലറ്റ് സ്‌റ്റാർട്ടപ്പ് സ്ഥാപിച്ചു” ആരോഗ്യസൂത്രയുടെ സ്ഥാപകനായ സായ് കൃഷ്‌ണ പറയുന്നു.

മില്ലറ്റ് അധിഷ്‌ഠിത ബ്രാൻഡിന്റെ പിന്നിലെ കൈകളായ സായ്, തന്റെ സ്‌റ്റാർട്ടപ്പിലൂടെ വൈവിധ്യമാർന്ന മില്ലറ്റ് ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് മുൻപിലെത്തിക്കുന്നു. ജോവർ ഫ്ലേക്‌സ് മുതൽ മില്ലറ്റ് മ്യൂസ്‌ലി, മില്ലറ്റ് ഇഡ്‌ലി റവ പ്രീ-മിക്‌സ് വരെ, ഈ സൂപ്പർഫുഡ് നിങ്ങളുടെ ദൈനംദിന ഭക്ഷണ ക്രമത്തെ ബുദ്ധിമുട്ടിക്കാതെ ഉൾപ്പെടുത്താൻ എല്ലാവരേയും സഹായിക്കുന്നു. ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന ബ്രാൻഡ് ഇപ്പോൾ ശരാശരി 2.5 കോടി രൂപയുടെ വാർഷിക വരുമാനമാണ് നേടുന്നത്.

ഡൽഹിയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം വിദ്യാഭ്യാസ മേഖലയിൽ കോർപ്പറേറ്റ് ജോലി ചെയ്യാനായിരുന്നു സായി തീരുമാനിച്ചത്. എന്നാൽ ഒരു സംരംഭകൻ ആവണമെന്ന തന്റെ താത്പര്യം പലപ്പോഴും സായ് മനസിൽ സൂക്ഷിച്ചിരുന്നു. ഒരുപാട് ആശയങ്ങൾ ചിന്തയിൽ വന്നെങ്കിലും ഒടുവിൽ സമൂഹത്തിന് കൂടി ഗുണകരമായ മില്ലറ്റ് എന്ന ഭക്ഷണ സാധനത്തിന്റെ സ്‌റ്റാർട്ടപ്പിലേക്ക് ചുവട് വയ്ക്കുകയായിരുന്നു സായ്.

അതിലേക്ക് എത്തിയതും പെട്ടെന്നായിരിന്നില്ല. സ്ഥിരം വഴികൾ വിട്ട് ഇതരമാർഗങ്ങൾ കണ്ടെത്താൻ ആഗ്രഹിച്ച അദ്ദേഹം കൂടുതൽ ഓപ്ഷനുകൾ തേടി പോയിരുന്നു. ഇതിനിടെ ആന്ധ്രാപ്രദേശിലെ ഒരു സർവകലാശാലയിൽ ഫുഡ് സയൻസ് വിഭാഗത്തിൽ ജോലി ചെയ്‌തിരുന്ന ഒരു ബന്ധുവുമായി സംസാരിച്ചപ്പോഴാണ് സായ് മില്ലറ്റിന്റെ സാധ്യതകൾ അറിഞ്ഞത്. അവിടെ നിന്ന് തുടങ്ങിയ യാത്ര ഇപ്പോൾ വർഷം 2.5 കോടി വരുമാനമുള്ള ഹെൽത്ത് സൂത്ര എന്ന ബ്രാൻഡിലേക്ക് നയിച്ചു.


Shouvik Dhar | YourStory

വെറുതെ ഇരികുമ്പോഴെങ്കിലും വ്യത്യസ്‌തമായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുറിച്ച് സുഹൃത്തുക്കളുമായി ചർച്ച ചെയ്യുകയോ, സ്വയം ആലോചിക്കുകയോ ചെയ്യുന്നവരാണ് നമ്മൾ. പലപ്പോഴും ബജറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളാവും നമ്മളെ ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്ന ഘടകം, മറ്റ് ചിലപ്പോൾ പരിമിതമായ സാങ്കേതിക ജ്ഞാനവും തടസ്സമായേക്കാം.

എന്നാൽ താൻ പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് അതിനോട് ചേർന്ന് നിൽക്കുന്ന ഒരു സംരംഭമോ സ്‌റ്റാർട്ടപ്പോ ചെയ്‌ത്‌ വിജയിച്ച ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അത്തരത്തിൽ ഒരാളാണ് അസം സ്വദേശി ഷൗവിക് ധർ എന്ന എൻഐടി എഞ്ചിനീയർ. പ്രഭാതി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സോമോസിന്റെയും സ്ഥാപകനായ ഷൗവികിന്റെ സ്‌റ്റാർട്ടപ്പ് യാത്ര ആരെയും അമ്പരപ്പിക്കുന്ന ഒന്നാണെന്ന് പറയാതെ വയ്യ.

അസമിലെ സിൽച്ചാറിൽ ജനിച്ച് വളർന്ന ഷൗവിക് ചെറുപ്പം മുതലേ മോമോസിനോട് ഇഷ്‌ടം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു. എൻഐടി സിൽച്ചാറിൽ പഠനം തുടരുമ്പോൾ, സംരംഭകത്വത്തിലേക്ക് കടക്കാനുള്ള പ്രത്യേകിച്ച് പദ്ധതികളൊന്നും ഷൗവികിന്റെ മനസിൽ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. പഠനം പൂർത്തിയാക്കിയ ഷൗവിക് ഡിആർഡിഒയിൽ ജോലിക്ക് കയറുകയും ചെയ്‌തു.

ഡിആർഡിഒയിലെ പ്രവർത്തന കാലത്ത് തന്നെ, ഷൗവിക് എംബിഎ പഠിക്കാൻ തീരുമാനിച്ചു. എംബിഎ പൂർത്തിയാക്കിയ ശേഷം, സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നതാണ് തന്റെ യഥാർത്ഥ വഴിയെന്ന് എന്ന് ഷൗവിക് തിരിച്ചറിയുകയായിരുന്നു. സോമോസിന് മുമ്പ്, ഒരു നൈപുണ്യ പരിശീലന കമ്പനി മുതൽ ഒരു സാങ്കേതിക സ്ഥാപനം വരെയുള്ള നിരവധി സംരംഭങ്ങൾ അദ്ദേഹം തുടങ്ങിയിടുകയുണ്ടായി.

അങ്ങനെയാണ് തന്റെ ഇഷ്‌ട ഭക്ഷണത്തെ കേന്ദ്രീകരിച്ച് ബിസിനസ് ആരംഭിക്കാൻ ഷൗവിക് തീരുമാനിക്കുന്നത്. നോർത്ത് ഈസ്‌റ്റിൽ അങ്ങേയറ്റം ജനകീയമായ ഒരു ഭക്ഷണമാണ് മോമോസ്, അവിടുത്തുകാർക്ക് പ്രിയപ്പെട്ട ഭക്ഷണം എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഹൈദരാബാദിൽ ആയിരുന്ന സമയത്താണ് അവിടെ മോമോസിനെ കുറിച്ചുള്ള കാര്യമായ അറിവ് അവർക്കില്ലെന്ന് ഈ യുവാവ് മനസിലാക്കുന്നത്.

പിന്നീട് 2016ൽ ഹൈദരാബാദിലെ ഇനോർബിറ്റ് മാളിൽ സോമോസ് അതിന്റെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നു. ഇതിന് പിന്നാലെ സോമോസിന് ജനപ്രീതി വർധിക്കുകയും, കൂടുതൽ ഔട്ട്‌ലെറ്റുകളിലേക്ക് വളരാൻ തുടങ്ങുകയും ചെയ്‌തിരുന്നു. അങ്ങനെയിരിക്കെ തിയേറ്ററുകളിലേക്ക് ലഭിച്ച വലിയ ഓഫർ ഷൗവികിനെ മോമോസ് ഉണ്ടാക്കുന്ന യന്ത്രത്തിന്റെ നിർമ്മാണത്തിലേക്ക് നായിക്കുകയായിരുന്നു.

നിലവിൽ, സോമോസ് പ്രതിദിനം ഒരു ലക്ഷത്തിലധികം മോമോസുകൾ നിർമ്മിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, ഇതിൽ നിന്നും കമ്പനി പ്രതിവർഷം 25 കോടി രൂപയുടെ വരുമാനമാണ് നേടുന്നത്.


adithyanrajeshsuccess

ഒരു പതിമൂന്ന് വയസുകാരൻ പയ്യന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒരു പരിധി നിശ്ചയിച്ചാൽ അത് ഏതറ്റം വരെ പോവും. എന്തായാലും നമ്മുടെ കണക്കുകൂട്ടലിൽ അത് ഒരുപാട് ഒന്നും മുന്നോട്ട് പോവില്ലെന്ന് ഉറപ്പാണ്. അല്ലെങ്കിലും വയസ് കൊണ്ട് അതിർത്തി വരയ്ക്കാനും, സ്വപ്‌നങ്ങൾക്ക് തടയിടാനും ഒക്കെ നമ്മൾ മിടുക്കരാണ്. എന്നാൽ തിരുവല്ലക്കാരൻ ആദിത്യന്റെ കാര്യത്തിൽ അതൊന്നും നടക്കുന്ന കാര്യമല്ലായിരുന്നു.

പ്രായത്തെ വെറും അക്കമാക്കി കൊണ്ട് സംരംഭ ലോകത്തേക്ക് പിച്ചവെച്ച ആ പയ്യൻ ലോകത്തിന് മുൻപിൽ നമ്മുടെ അഭിമാനം വാനോളം ഉയർത്തിയിരുന്നു. തന്റെ സ്വപ്‌നങ്ങളെ ചേർത്തുപിടിച്ച പ്രായം പോലും മറന്നുകൊണ്ട് വലിയ ലക്ഷ്യങ്ങൾക്ക് പിന്നാലെ പോയ ആദിത്യൻ പുതു തലമുറയ്ക്ക് എന്നും ആവേശകരമായ ഒരു മാതൃകയാണ്.

വെറുതെ ഇരിക്കുന്ന സമയം കൊണ്ട് ആപ്പ് നിർമ്മിച്ച ആദിത്യൻ ഇത് ഒരു കമ്പനിയായി മാറിയപ്പോൾ അതിന്റെ സിഇഒ ആയി മറ്റൊരു റെക്കോർഡും സൃഷ്‌ടിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരിൽ ഒരാളായിരുന്നു ആദിത്യൻ. ആദ്യമായി ആപ്ലിക്കേഷൻ ഉണ്ടാക്കുമ്പോൾ ആദിത്യന്റെ പ്രായം വെറും ഒൻപത് വയസ് മാത്രമായിരുന്നു.

ഇന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ ദുബായിൽ തന്റെ സ്വന്തം കമ്പനിയുടെ ജോലികളിൽ മുഴുകി ഇരിക്കുകയാണ് ആദിത്യൻ. ആദ്യ ആപ്പിന്റെ വിജയത്തിന് ശേഷം നിരന്തരം കൂടുതൽ ആപ്പുകൾ ആദിത്യൻ നിർമ്മിക്കുകയുണ്ടായി. ഇത് പിന്നീട് ആപ്പുകൾക്കായുള്ള ബദൽ പ്ലാറ്റ്‌ഫോമായ അപ്റ്റോയിഡിൽ അപ്ലോഡ് ചെയ്യുകയായിരുന്നു ആദിത്യൻ.

2017 ഡിസംബർ 17ന് തന്റെ പതിമൂന്നാം വയസിലാണ് അദ്ദേഹം ട്രൈനെറ്റ് സൊല്യൂഷൻസ് എന്ന പേരിൽ സ്വന്തം കമ്പനി ആരംഭിച്ചത്. പ്രായം വെറും അഞ്ച് കടക്കുമ്പോഴേക്കും കമ്പ്യൂട്ടറിൽ എല്ലാവിദ്യകളും പഠിച്ചു തുടങ്ങിയിരുന്നു അദ്ദേഹം. സ്‌കൂൾ സുഹൃത്തുക്കളുമായി ചേർന്നാണ് ആദിത്യൻ ട്രൈനെറ്റ് സൊല്യൂഷൻസ് എന്ന ആശയം വളർത്തിയത്. പതിനെട്ട് തികയാത്തതിനാൽ സ്ഥാപിത കമ്പനി ഉടമയാവാൻ ആദിത്യന് വീണ്ടും കാത്തിരിക്കേണ്ടി വന്നു.


Indian tech company to impose Rs 1 lakh fine on employees for disturbing  colleagues on holidays - India Today

അവധിയിലുള്ള ജോലിക്കാരെ വിളിച്ച് ശല്യം ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തി സ്റ്റാര്‍ട്ട് അപ്പ് കമ്പനി. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രീം സ്‌പോര്‍ട്‌സ് കമ്പനിയാണ് ഈ വിചിത്ര നിയമം നടപ്പാക്കിയിരിക്കുന്നത്.

വര്‍ഷത്തില്‍ ഒരാഴ്ചയോളം ഓഫീസിലെ ജോലിക്കാര്‍ക്ക് അവധിക്കാലം ആഘോഷിക്കാനായി ലീവ് അനുവദിക്കാറുണ്ട്. ഈ സമയത്ത് അവരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കാണ് പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

‘കമ്പനിയില്‍ ജോലി ചെയ്യുന്ന എല്ലാ ജോലിക്കാര്‍ക്കും എല്ലാവര്‍ഷവും ഒരാഴ്ച നീളുന്ന അവധിക്കാലം അനുവദിക്കാറുണ്ട്. അത് അവരുടെ വെക്കേഷന്‍ സമയമാണ്. ആ സമയത്ത് അവരെ മറ്റ് സഹപ്രവര്‍ത്തകര്‍ ഓഫീസ് ആവശ്യത്തിനായി വിളിക്കുന്നത് അനുവദിക്കാനാകില്ല. അതുകൊണ്ടാണ് ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തിയത്,’ കമ്പനി സിഇഒ ഹര്‍ഷ് ജെയ്ന്‍ പറഞ്ഞു.