Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Bismi Baby
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ഐപിഒ വിപണിക്ക് വീണ്ടും ചലനം സൃഷ്ടിച്ച് കോക്ക കോളയുടെ പ്രഖ്യാപനം. റിലയൻസിന്റെ കാമ്പ കോള വിലക്കുറവിലൂടെ വിപണിയിൽ തരംഗമുണ്ടാക്കുന്നതിനിടെയാണ് കോക്ക കോളയുടെ പുതിയ നീക്കം. രാജ്യത്തെ ബോട്ട്ലിങ് ബിസിനസ് നടത്തുന്ന ഹിന്ദുസ്ഥാൻ കോക്ക കോള ഹോൾഡിംഗ്സിനെ (എച്ച്സിസിഎച്ച്) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യൻ ശീതളപാനീയ വിപണിയിൽ ആധിപത്യം പുലർത്തിയിരുന്ന കോക്ക കോളയ്ക്ക് ഇന്ന് ശക്തമായ മത്സരമാണ് ഉള്ളത്. കുറഞ്ഞ വിലയിൽ കാമ്പ കോളയെ വിപണിയിൽ എത്തിച്ച് റിലയൻസ് ഉപഭോക്താക്കളെ ആകർഷിച്ചപ്പോൾ, 10 രൂപയുടെ ഗ്ലാസ് ബോട്ടിലുകൾ പുറത്തിറക്കിയാണ് കോക്ക കോള തിരിച്ചടിച്ചത്. ഈ മത്സരത്തിനിടെയാണ് നിക്ഷേപം സമാഹരിക്കാനും ബിസിനസ് വിപുലീകരിക്കാനുമായി ഐപിഒ വഴി പൊതുജനങ്ങളിലേക്ക് എത്താനുള്ള കമ്പനിയുടെ തീരുമാനം. കോക്ക കോള, തംസപ്പ്, സ്പ്രൈറ്റ്, ഫാന്റ തുടങ്ങിയ ബ്രാൻഡുകളുടെ ഉൽപാദനവും വിതരണവും നടത്തുന്ന എച്ച്സിസിഎച്ചിന് 10 സംസ്ഥാനങ്ങളിലായി 14 ബോട്ട്ലിങ് പ്ലാന്റുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5000 കോടി…
ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതിന്റെ പ്രതിഫലനം ഓൺലൈൻ ഭക്ഷ്യ വിതരണ മേഖലയിലും പ്രകടമാകാൻ തുടങ്ങി. ഇന്ധനവില വർധിച്ചതോടെ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളുടെ സേവന നിരക്കുകൾ വരും ദിവസങ്ങളിൽ ഉയരാനിടയുണ്ടെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇലാര ക്യാപിറ്റലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്തിടെ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് ഏകദേശം നാല് രൂപയുടെ വർധനവുണ്ടായിരുന്നു. ഇതോടെ ഇന്ധനച്ചെലവിൽ നാല് ശതമാനത്തോളം വർധനവാണ് ഉണ്ടായത്. ഓരോ ഡെലിവറി ഓർഡറിനും ശരാശരി 44 പൈസയുടെ അധികഭാരം ഇതുമൂലം കമ്പനികൾക്ക് വരുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ ഫുഡ് ഡെലിവറി ഓർഡറുകൾക്ക് ശരാശരി 55 മുതൽ 60 രൂപ വരെയും ക്വിക്ക് കൊമേഴ്‌സ് സേവനങ്ങൾക്ക് 35 മുതൽ 50 രൂപ വരെയും ഡെലിവറി ചെലവുണ്ടെന്നാണ് കണക്കുകൾ. ഒരു ഡെലിവറിയുടെ മൊത്തം ചെലവിൽ ഏകദേശം 20 ശതമാനം വരെ ഇന്ധനത്തിനായി ചെലവാകുന്നുണ്ട്. ഇന്ധനവില വർധനവ് ഡെലിവറി തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.…
രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് പുതിയ വർധന. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. തുടർച്ചയായ വിലക്കയറ്റം സാധാരണക്കാർക്കും ഗതാഗത മേഖലയ്ക്കും വലിയ ആശങ്കയായി മാറുകയാണ്. പുതിയ നിരക്കുകൾ പ്രകാരം തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപ കൂടി. ഡീസൽ വില കൊച്ചിയിൽ 99.54 ആയി. ഈ മാസം 15 നാണ് ആദ്യമായി പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വീതം ഉയർത്തിയത്. തുടർന്ന് മെയ് 19-ന് വീണ്ടും വർധന പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ വിലക്കയറ്റം. ഇതിനിടെ സിഎൻജി നിരക്കിലും വർധനവുണ്ടായി. കിലോയ്ക്ക് രണ്ട് രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ സിഎൻജി വില 96.50 രൂപയിലെത്തി. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് സിഎൻജി നിരക്കും ഉയരുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അന്താരാഷ്ട്ര വിപണിയിൽ…
രാജ്യത്തെ മൊബൈൽ നെറ്റ്‌വർക്ക് രംഗത്ത് പുതിയ മുന്നേറ്റവുമായി എയർടെൽ. 5ജി സ്ലൈസിങ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയ ‘എയർടെൽ പ്രയോരിറ്റി’ പോസ്റ്റ്‌പെയ്ഡ് സേവനമാണ് കമ്പനി അവതരിപ്പിച്ചത്. കൂടുതൽ സ്ഥിരതയുള്ളതും ഉയർന്ന ഗുണമേന്മയുള്ളതുമായ മൊബൈൽ കണക്ടിവിറ്റിയാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ജോലി, ഓൺലൈൻ മീറ്റിംഗുകൾ, ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ്, വിനോദ സേവനങ്ങൾ എന്നിവയ്ക്ക് ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവുമില്ലാതെ ഇന്റർനെറ്റ് ലഭിക്കുന്നതിനാണ് പുതിയ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തിരക്കേറിയ നെറ്റ്‌വർക്ക് സാഹചര്യങ്ങളിലും മികച്ച സ്പീഡും കുറഞ്ഞ തടസവുമുള്ള കണക്ഷൻ ലഭ്യമാക്കാൻ 5ജി സ്ലൈസിങ് സാങ്കേതികവിദ്യ സഹായിക്കും. അമേരിക്ക, സിംഗപ്പൂർ, യുകെ, മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇതിനകം 5ജി സ്ലൈസിങ് സേവനങ്ങൾ ലഭ്യമാണെങ്കിലും ഇന്ത്യയിൽ ആദ്യമായി ഈ സംവിധാനം അവതരിപ്പിക്കുന്നത് എയർടെലാണ്. എയർടെലിന്റെ എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ‘എയർടെൽ പ്രയോരിറ്റി’ സേവനം ലഭ്യമാകും. നിലവിലെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ഇത് സ്വമേധയാ ആക്ടിവേറ്റ് ചെയ്യപ്പെടും. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പ് വഴിയോ സമീപ എയർടെൽ സ്റ്റോർ വഴിയോ പോസ്റ്റ്‌പെയ്ഡിലേക്ക് മാറാം.…
രാജ്യത്തെ വീടുകളിലേക്ക് കുറഞ്ഞ ചെലവിൽ സോളാർ വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന “പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന” പദ്ധതിക്ക് വലിയ സ്വീകാര്യത. വീടുകളുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ സബ്‌സിഡി നൽകുന്ന പദ്ധതിയിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയിൽ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള റൂഫ്‌ടോപ്പ് സോളാർ സംവിധാനങ്ങൾക്ക് 78,000 രൂപ വരെ സബ്‌സിഡി ലഭിക്കും. ഒരു കിലോവാട്ട് സോളാർ സംവിധാനത്തിന് 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും കേന്ദ്ര സർക്കാർ സഹായമായി നൽകും. മൂന്ന് കിലോവാട്ട് ശേഷിയുള്ള സോളാർ സംവിധാനം സ്ഥാപിച്ചാൽ പ്രതിമാസം 250 മുതൽ 300 യൂണിറ്റ് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൾ. നിലവിലെ വൈദ്യുതി നിരക്കുകൾ പരിഗണിക്കുമ്പോൾ മാസത്തിൽ ഏകദേശം 2,200 രൂപ വരെ ലാഭിക്കാനാകും. ഇതുവഴി നാല് വർഷത്തിനുള്ളിൽ മുടക്കിയ തുക തിരികെ ലഭിക്കുമെന്നും വിദഗ്ധർ…
ഡി.ആർ. കോംഗോയിൽ പടരുന്ന എബോള വൈറസ് വ്യാപനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. രോഗവ്യാപനത്തിന്റെ വ്യാപ്തി ഗുരുതരമാണെന്നും സ്ഥിതി അതീവ ജാഗ്രത ആവശ്യപ്പെടുന്നതാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് അറിയിച്ചു. ഇതിനകം 130-ലേറെ പേർ മരിച്ചതായും 500-ത്തിലധികം പേർക്ക് രോഗബാധയുണ്ടായതായി സംശയിക്കുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എബോളയുടെ അപൂർവ വകഭേദമായ “ബൂൻഡിബുഗോ” വൈറസാണ് പുതിയ വ്യാപനത്തിന് പിന്നിൽ. വാക്സിനോ പ്രത്യേക ചികിത്സയോ നിലവിൽ ലഭ്യമല്ലാത്ത വകഭേദമാണിത്. രോഗബാധിതരുടെ രക്തം, ശരീരസ്രവങ്ങൾ, വിസർജ്യങ്ങൾ എന്നിവ വഴിയാണ് വൈറസ് പകരുന്നത്. രോഗം ബാധിച്ച മൃഗങ്ങളിലൂടെയും മനുഷ്യരിലേക്ക് വൈറസ് പടരാൻ സാധ്യതയുണ്ട്. പനി, തലവേദന, പേശിവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിലാകുമ്പോൾ ആന്തരിക രക്തസ്രാവവും കരൾ, വൃക്ക തകരാറുകളും സംഭവിക്കാം. ആശുപത്രികളിൽ രോഗവ്യാപനം വർധിക്കുന്നത് വലിയ ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തൽ, ലാബ് പരിശോധനകൾ, ഐസൊലേഷൻ, സുരക്ഷിത ശവസംസ്കാരം എന്നിവ ശക്തമാക്കാൻ നിർദേശം…
സംസ്ഥാനത്ത് മിൽമ പാലിന് വീണ്ടും വില വർധിപ്പിച്ചു. ജൂൺ ഒന്നുമുതൽ ലിറ്ററിന് നാല് രൂപയുടെ വർധനവാണ് പ്രാബല്യത്തിൽ വരുക. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത്. ഇതോടെ മിൽമ പാലിന്റെ ശരാശരി ലിറ്റർവില 56 രൂപയിലേക്ക് ഉയരും. വില വർധനയിലൂടെ ലഭിക്കുന്ന തുകയുടെ വലിയൊരു വിഹിതം ക്ഷീരകർഷകർക്ക് നൽകുമെന്നാണ് മിൽമ അധികൃതർ വ്യക്തമാക്കിയത്. വർധിപ്പിക്കുന്ന നാല് രൂപയിൽ ഏകദേശം 3.35 രൂപ നേരിട്ട് കർഷകർക്ക് ലഭിക്കും. ക്ഷീരമേഖലയിലെ വർധിച്ച ഉൽപ്പാദന ചെലവും തീറ്റവില ഉയർന്നതുമാണ് വില വർധനയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ദീർഘകാല ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തീരുമാനം. നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വില വർധന പാസാക്കാൻ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷം അംഗങ്ങൾ അതിനെ എതിർത്തിരുന്നു. തുടർന്ന് പൂർണ ബോർഡ് യോഗം വിളിച്ച് ചേർത്ത് വിഷയം വിശദമായി ചർച്ച ചെയ്ത ശേഷമാണ് അംഗീകാരം ലഭിച്ചത്. പുതിയ തീരുമാനം പ്രകാരം അധിക തുകയുടെ 83 ശതമാനത്തിലധികം കർഷകർക്ക്…
സംസ്ഥാനത്ത് നേന്ത്രക്കായ വില കുത്തനെ ഉയർന്നു. മൊത്തവിപണിയിൽ കിലോയ്ക്ക് 50 രൂപ വരെ എത്തിയപ്പോൾ, ചില്ലറ വിപണിയിൽ ഇതിലും കൂടുതലാണ് വില. തമിഴ്നാട്ടിലെ സത്യമംഗലത്തു നിന്നുള്ള നേന്ത്രക്കായ വരവ് കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണം. അവിടത്തെ സീസൺ അവസാന ഘട്ടത്തിലെത്തിയതും, അടുത്തിടെ ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക വിളനാശം സംഭവിച്ചതുമാണ് വിപണിയെ ബാധിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെ നിലവിൽ ഇടത്തരം നിലവാരമുള്ള കായ മാത്രമാണ് വിപണിയിലെത്തുന്നത്. പുതിയ സീസണിലെ വിളവെടുപ്പിന് ഇനിയും ഏകദേശം ഒരു മാസം കൂടി വേണ്ടിവരുമെന്നാണ് കർഷകരുടെയും വ്യാപാരികളുടെയും വിലയിരുത്തൽ. അതുവരെ വില ഉയർന്ന നിലയിൽ തുടരാനാണ് സാധ്യത. കേരളത്തിൽ വയനാടൻ നേന്ത്രക്കായ വിളവെടുപ്പിന് തയ്യാറായിട്ടുണ്ടെങ്കിലും സംസ്ഥാന വ്യാപകമായി വിപണിയിലെത്തിയിട്ടില്ല. സമീപ ജില്ലകളിലേക്കുള്ള വിതരണമാണ് ഇപ്പോൾ നടക്കുന്നത്. അതിനാൽ വിപണിയിലെ ആവശ്യത്തിനൊത്ത ലഭ്യത ഇപ്പോഴും ഉണ്ടാകുന്നില്ല. പാലക്കാടൻ നേന്ത്രപ്പഴത്തിനും വിപണിയിൽ വലിയ ആവശ്യക്കാരാണുള്ളത്. എന്നാൽ ലഭ്യത വളരെ കുറവായതിനാൽ വില നിയന്ത്രണാതീതമാകുകയാണ്. ചെറുപഴത്തിനുപോലും മൊത്തവില കിലോയ്ക്ക് 28…
കൊച്ചി വാട്ടർ മെട്രോയുടെ വിജയത്തെ അടിസ്ഥാനമാക്കി രാജ്യത്തെ 18 നഗരങ്ങളിലേക്ക് സമാന മാതൃക വ്യാപിപ്പിക്കുന്നതിനായുള്ള സമഗ്ര സാധ്യത പഠന റിപ്പോർട്ട് കെഎംആർഎൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. പരിസ്ഥിതി സൗഹൃദവും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ഗതാഗത സംവിധാനമായി ശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രോ പദ്ധതിയാണ് ഇപ്പോൾ രാജ്യതലത്തിൽ മാതൃകയാകുന്നത്. നഗര ഗതാഗതത്തിനൊപ്പം വിനോദസഞ്ചാര വികസനത്തിനും വാട്ടർ മെട്രോ വലിയ സാധ്യതകൾ തുറന്നതോടെയാണ് കേന്ദ്ര സർക്കാർ പദ്ധതിയുടെ വ്യാപന സാധ്യതകൾ പരിശോധിക്കാൻ കെഎംആർഎലിനെ ചുമതലപ്പെടുത്തിയത്. കേന്ദ്ര ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 18 നഗരങ്ങളിലാണ് പഠനം നടത്തിയത്. ലക്ഷദ്വീപ് ഒഴികെയുള്ള 17 നഗരങ്ങളുടെ കരട് റിപ്പോർട്ടുകൾ ഇതിനകം തയ്യാറായി. ആദ്യഘട്ടത്തിൽ ശ്രീനഗർ, പട്‌ന, വാരാണസി എന്നിവിടങ്ങളിലാണ് വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കാൻ നീക്കം. രണ്ടാംഘട്ടത്തിൽ അസമിലെ തേജ്പുർ, ദിബ്രുഗഡ് നഗരങ്ങളെയും ഉൾപ്പെടുത്തും. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ ജലപാതകൾ, ജനസാന്ദ്രത, ടൂറിസം സാധ്യതകൾ എന്നിവ വിലയിരുത്തി പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവിലുള്ള ബസ്, റെയിൽ,…
ഊർജ്ജരംഗത്ത് വിപ്ലവകരമായ മുന്നേറ്റവുമായി ജപ്പാൻ. വായുവിൽ നിന്ന് നേരിട്ട് പെട്രോൾ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവ നിർമ്മിക്കാനാകുന്ന സിന്തറ്റിക് ഇന്ധന സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ഊർജ്ജ കമ്പനിയായ ENEOS. ഡയറക്ട് എയർ ക്യാപ്ചർ (DAC) സാങ്കേതികവിദ്യ ഉപയോഗിച്ച് അന്തരീക്ഷത്തിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് ശേഖരിക്കുന്നതാണ് ആദ്യഘട്ടം. തുടർന്ന് പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഹൈഡ്രജനുമായി ഇത് സംയോജിപ്പിച്ച് ദ്രാവക ഹൈഡ്രോകാർബണുകളാക്കി മാറ്റുന്നു. ഇതിലൂടെ നിലവിലെ പെട്രോൾ, ഡീസൽ എൻജിനുകളിൽ യാതൊരു മാറ്റവും വരുത്താതെ തന്നെ ഉപയോഗിക്കാവുന്ന ‘ഡ്രോപ്പ്-ഇൻ’ ഇന്ധനങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഈ സാങ്കേതികവിദ്യ വലിയ സാധ്യതകളാണ് തുറക്കുന്നത്. രാജ്യത്തിന്റെ ഊർജ്ജ ആവശ്യകതയുടെ ഭൂരിഭാഗവും ഇപ്പോഴും എണ്ണ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. സിന്തറ്റിക് ഇന്ധനം വ്യാപകമായി ഉൽപ്പാദിപ്പിക്കാൻ സാധിച്ചാൽ ഇറക്കുമതി ചെലവ് കുറയ്ക്കാനും ആഗോള എണ്ണവില ചാഞ്ചാട്ടങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഇന്ത്യയ്ക്ക് കഴിയും. അതേസമയം, വാണിജ്യാടിസ്ഥാനത്തിൽ ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഉയർന്ന…