Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Bismi Baby
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു പവന്‍ സ്വർണത്തിന്റെ വില 71,440 രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പവന് 3,120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ ഒരു ഗ്രാമിന്റെ വില 8,930 രൂപയാണ്. ഇതോടെ ജിഎസ്ടി, പണിക്കൂലി പോലുള്ള അധിക ചെലവുകളും അനുപാതികമായി കുറയുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്നു. ഏപ്രിൽ 22ന് 74,320 രൂപയുടെ റെക്കോർഡിലെത്തിയ സ്വർണ്ണ വില പിന്നീട് ജൂൺ 13ന് വീണ്ടും മറികടന്നിരുന്നു. അതിന് പിന്നാലെ സ്വർണവില 85,000 രൂപ വരെ ഉയർന്നെങ്കിലും ഇപ്പോൾ തിരിച്ചിറങ്ങുകയാണ്. ഇന്നത്തെ വിലയുടെ അടിസ്ഥാനത്തിൽ 5% പണിക്കൂലി കൂടി ചേർത്താൽ ഒരു പവന് 77,317 രൂപയാകും. അന്താരാഷ്ട്ര അസ്ഥിരതകൾ, ഇറാൻ–ഇസ്രായേൽ സംഘർഷത്തിൽ വന്ന ശമനം, ഡോളറിന്റെ നില, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ ഘടകങ്ങൾ സ്വർണവിലയ്ക്ക് വലിയ സ്വാധീനമാണ് ചെലുത്തുന്നത്. 18 കാരറ്റ് സ്വർണ്ണവിലയിൽ ഇന്ന് 45 രൂപ കുറഞ്ഞ് 7,360 രൂപയായി.…
കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിജിറ്റൽ സേവനങ്ങൾക്ക് കാനഡ നികുതി ചുമത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. ഈ നികുതി യുഎസ് ടെക്‌നോളജി കമ്പനികൾക്ക് ഏകദേശം 3 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. ക്ഷീരോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള മേഖലയിലെ കാനഡയുടെ 400 ശതമാനം വരെ തീരുവ ഈടാക്കുന്ന പഴയ നയങ്ങളും ട്രംപ് ചൂണ്ടിക്കാട്ടി. യുഎസ് ടെക് കമ്പനികളെ ലക്ഷ്യമാക്കി കാനഡ ഏർപ്പെടുത്തിയ പുതിയ നികുതി, യൂറോപ്യൻ യൂണിയന്റെ മാതൃകയെ അനുസരിക്കുന്നതാണെന്നും അതിനോടുള്ള ചർച്ച ഇപ്പോഴും നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും താൻ ഇനി അവസാനിപ്പിക്കുകയാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ കാനഡയ്ക്കെതിരായ പുതിയ താരിഫ് നടപടികൾ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ട്രംപ് സ്വീകരിച്ച കടുത്ത വ്യാപാരനയങ്ങളിലെ തുടർച്ചയാണ് ഇതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.…
അമേരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ ശക്തരായ ആഗോള സാമ്പത്തിക പങ്കാളികളുമായുള്ള വ്യാപാര കരാറുകൾ അവസാനഘട്ടത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എക്‌സിം ബാങ്ക് സംഘടിപ്പിച്ച ട്രേഡ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇപ്പോൾ യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവരുമായി അവസാനഘട്ട ചർച്ചയിലാണ്. യുഎഇ, ഓസ്‌ട്രേലിയ, യൂറോപ്യൻ എഫ്ടിഎ, യുകെ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഇതിനകം വ്യാപാര ധാരണകളിൽ എത്തിയതായും, കൂടുതൽ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഊന്നൽ നൽകുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കയറ്റുമതി രംഗം ഇപ്പോൾ വ്യത്യസ്തമായ ദിശയിലാണെന്നും പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും സീതാരാമൻ പറഞ്ഞു. 2013-14 നെ അപേക്ഷിച്ച് ഇന്ത്യയുടെ മൊത്തം കയറ്റുമതി 466 ബില്യൺ ഡോളറിന്റെ വർധനവോടെ 825 ബില്യൺ ഡോളറിലേക്കെത്തി. ഇത് 6 ശതമാനത്തോളം വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും, ആഗോള കയറ്റുമതിയുടെ ശരാശരി വളർച്ച 4 ശതമാനത്തിലൊതുങ്ങിയപ്പോൾ ഇന്ത്യയ്ക്ക് 6.3 ശതമാനത്തിലധികം വളർച്ച നേടാൻ കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാര താത്പര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ പ്രതിഫലനമാണെന്നും കേന്ദ്രധനമന്ത്രി…
കേരള സ്റ്റാർട്ടപ് മിഷൻ ‘കേര’യുമായി സഹകരിക്കുന്നു. ലോകബാങ്കിൻ്റെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ കാർഷിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിച്ച്, കാർഷിക മേഖലയുടെ ആധുനികവൽക്കരണത്തിനായി കേരള സ്റ്റാർട്ടപ്പ് മിഷനും കൃഷിവകുപ്പും കാർഷിക, ഭക്ഷ്യ മേഖലകൾ നേരിടുന്ന കാലാവസ്ഥ, ഭൂമിശാസ്‌ത്ര വെല്ലുവിളികൾ നേരിടാനുള്ള നൂതനാശയങ്ങളും പരിഹാരങ്ങളും ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി 150 കാർഷിക സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുക്കാൻ ലക്ഷ്യമിടുന്ന സർക്കാരിന്റെ ഈ സംരംഭം 40,000 കര്‍ഷകര്‍ക്ക് നേരിട്ട് ലാഭനേട്ടമുണ്ടാക്കും. പിബിസി മാനദണ്ഡങ്ങൾ അനുസരിച്ച് സ്റ്റാർട്ടപ്പുകൾക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. ഉത്പന്ന വികസനത്തിനായുള്ള പ്രാഥമിക ഗ്രാന്റായി 20 ലക്ഷം രൂപയും, വിപണനം തുടങ്ങി തുടർന്ന് വരുന്ന ഘട്ടങ്ങൾക്കായി ബാക്കിയുള്ള 5 ലക്ഷം രൂപയും അനുവദിക്കും. അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് സ്റ്റാർട്ടപ് മിഷന്റെ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാം. കെഎസ്യുഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പദ്ധതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കും. സ്റ്റാര്‍ട്ടപ്പുകളുടെ തിരഞ്ഞെടുപ്പ്, മാര്‍ഗനിര്‍ദ്ദേശം നല്‍കല്‍, ഗ്രാന്റ് വിനിയോഗം നിരീക്ഷിക്കല്‍, കര്‍ഷകര്‍ക്ക്…
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴേക്ക്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,155 രൂപയും പവന് 73,240 രൂപയുമാണ് പുതിയ നിരക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രഖ്യാപനമാണ് ഈ ഇടിവിന് പ്രധാന കാരണം. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറയുകയും വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞ് 116 രൂപയിലാകുകയും ചെയ്തു. രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഔൺസ് വില 3332 ഡോളറിലേക്കും പിന്നീട് 3351 ഡോളറിലേക്കുമെത്തി. കേരളത്തില്‍ ഒരു പവന് 74,560 രൂപ വരെ എത്തിയതിനു ശേഷം 1,320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ആഭരണം വാങ്ങാൻ ചെലവേറും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്ക് ചാര്‍ജ് എന്നിവ ചേർന്ന് 83,000 രൂപയ്ക്ക് മുകളിലായേക്കും. ഡോളറിനെതിരായ രൂപയുടെ വിനിമയനിരക്കിലും രാജ്യാന്തര അനിശ്ചിതത്വങ്ങളിലും ആശ്രയിച്ചാണ് സ്വർണവിലയിലെ മാറ്റങ്ങൾ നടക്കുന്നത്. ഇന്നത്തെ വിപണി കുതിച്ചുയരലിന് പിന്നാലെ അടുത്ത…
ആക്സിയം-4 ദൗത്യത്തിന് നാസ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. നിരവധി തവണ മാറ്റിവച്ച ദൗത്യം ജൂൺ 25-ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്ന് പുറപ്പെടുമെന്ന് നാസ അറിയിച്ചു. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പുറപ്പെടുന്നത്. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ല, നാസയുടെ മുതിർന്ന ആസ്‌ട്രോണട്ട് ആക്സിയം സ്‌പേസിന്റെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സൺ, പോളണ്ടുകാരനായ സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയിലെ ടിബോർ കാപു എന്നിവരാണ് ദൗത്യത്തിലെ അംഗങ്ങൾ. മെയ് 29-നായിരുന്നു ആദ്യം വിക്ഷേപം തീരുമാനിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥ, ദ്രാവക ഓക്‌സിജൻ ചോർച്ച, ഫാൽക്കൺ റോക്കറ്റിന്റെ സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ദൗത്യം നിരവധി തവണ നീട്ടിയത്. ഈ ദൗത്യത്തിലൂടെ 41 വർഷത്തിനുശേഷമാണ് ഇന്ത്യക്കാരൻ ബഹിരാകാശത്തിലേക്ക് പോകാനൊരുങ്ങുന്നത്. ദൗത്യം വിജയിച്ചാൽ ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ, ഐഎസ്എസ് തൊടുന്ന ആദ്യ ഇന്ത്യക്കാരൻ എന്നീ ചരിത്ര നേട്ടങ്ങൾ ശുഭാംശു…
ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ 125 ശതമാനം വളർച്ച. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ കാപ്പി കയറ്റുമതി 125% വർധിച്ച് 1.8 ബില്യൺ ഡോളറിലെത്തി. 2014-15 ൽ 800 മില്യൺ ഡോളറായിരുന്ന കയറ്റുമതി 2023-24 ൽ 1.28 ബില്യണിലെത്തി. കോഫി ബോർഡ് ഓഫ് ഇന്ത്യ സ്വീകരിച്ച നീക്കങ്ങളാണ് വളർച്ചയ്ക്ക് പിന്നിലെന്ന് കേന്ദ്ര കണക്കുകൾ വ്യക്തമാക്കുന്നു. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ സർട്ടിഫിക്കേഷൻ, എക്സ്പോർട്ട് പെർമിറ്റ്, സർട്ടിഫിക്കേറ്റ് ഓഫ് ഒറിജിൻ തുടങ്ങിയവ ഓൺലൈനായി നൽകുക, കയറ്റുമതിക്കാരുമായുള്ള ആശയവിനിമയം, വിപണി വിവരങ്ങളും ഇന്റലിജൻസും പങ്കുവെക്കൽ എന്നിവ ബോർഡ് സ്വീകരിച്ച പ്രധാന നടപടികളാണ്. ഇന്ത്യയുടെ പ്രധാന കയറ്റുമതിയുടെ ലക്ഷ്യസ്ഥാനമായി യൂറോപ്പ് തുടരുന്നു. ഇന്ത്യയിൽ നിന്ന് കാപ്പി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിൽ ഇറ്റലി, ജർമ്മനി, ബെൽജിയം, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, കൊറിയ, ജപ്പാൻ എന്നിവ ഉൾപ്പെടുന്നു. മൂല്യവർധിത കാപ്പിക്കായി കിലോഗ്രാമിന് 3 രൂപയും ഉയർന്ന മൂല്യമുള്ള വിപണികളിലേക്ക് പച്ച കാപ്പിക്ക് 2 രൂപയും കേന്ദ്രം സഹായം നൽകുന്നു. കൂടാതെ,…
ഔദ്യോഗികമായി രോഗനിർണ്ണയ പരിശോധന രംഗത്തേക്ക് കടന്നിരിക്കുകയാണ് ആമസോൺ. കഴിഞ്ഞ ദിവസം പുതിയ സേവനം ആരംഭിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. ഡയഗ്നോസ്റ്റിക്സ് ഉപഭോക്താക്കൾക്ക് ലാബ് ടെസ്റ്റുകൾക്കായി ആമസോൺ ആപ്പിലൂടെ ബുക്ക് ചെയ്യാനും, അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും, ഡിജിറ്റൽ റിപ്പോർട്ടുകൾ ലഭ്യമാക്കാനും ഇനി സാധിക്കും. ഓറഞ്ച് ഹെൽത്ത് ലാബ്‌സുമായി ചേർന്ന് തുടങ്ങുന്ന ഈ സേവനം ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ്, നോയിഡ, ഗുഡ്ഗാവ് അടക്കം 450-ലധികം പിൻ കോഡുകളിൽ ലഭ്യമാകും. സേവനത്തിന്റെ ഭാഗമായി 800-ലധികം ഡയഗ്നോസ്റ്റിക് പരിശോധനകളും 60 മിനിറ്റിനുള്ളിൽ താമസസ്ഥലത്തെത്തി സാമ്പിൾ ശേഖരണവും വാഗ്ദാനം ചെയ്യുന്നു. ആമസോൺ ഫാർമസി, ക്ലിനിക്ക് എന്നിവ ഉൾപ്പെടുത്തി ആരംഭിച്ച ആമസോൺ മെഡിക്കലിന്റെ ഭാഗമായാണ് പുതിയ നീക്കം. ഈ സേവനങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും സുതാര്യവുമായ ആരോഗ്യ പരിചരണ അനുഭവം നൽകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. മെഡിക്കൽ സേവനങ്ങളിലേക്ക് കൂടുതല്‍ വിപുലീകരണമെന്ന പുതിയ നീക്കത്തിലാണ് കമ്പനി. ഫാർമസിയും ക്ലിനിക്കുമുള്‍പ്പെടുന്ന നിലവിലുള്ള സേവനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ബലപ്പെടുത്തല്‍. ഉപഭോക്താക്കള്‍ക്ക് കുറിപ്പടി മരുന്നുകളും ആരോഗ്യസാധനങ്ങളും…
ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്ന് തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 50 സൂചിക 25,112.40 ല്‍ നിന്ന് 24,939.75ന് തുടക്കം കുറിച്ച് 0.96 ശതമാനം കുറഞ്ഞ് 24,871.95 ലെത്തി. സെൻസെക്സ് 784 പോയിന്റ് ഇടിഞ്ഞ് 81,624.01 ലെത്തി. ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ തീരുമാനം വാണിജ്യവ്യാപാരത്തിൽ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. ബെൽ, നെസ്ലെ, ഒഎൻജിസി മാത്രമാണ് ഇന്ന് നേട്ടം കണ്ടെത്തിയത്. മറ്റു പ്രമുഖ ഓഹരികൾക്കെല്ലാം ഇടിവ് നേരിടേണ്ടിവന്നു. ശ്രീറാം ഫിനാൻസ്, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ്, പവർ ഗ്രിഡ് തുടങ്ങി മുൻനിര സ്റ്റോക്കുകളിൽ 1.5 മുതൽ 2.5 ശതമാനം വരെ താഴ്ചയുണ്ടായി. ക്രൂഡ് ഓയിൽ വില ഉയരുന്നതിനൊപ്പം സ്വർണം സുരക്ഷിത നിക്ഷേപമായി നിലനിൽക്കുകയായിരുന്നു. ബ്രെന്റ് ഓയിൽ 76.84 ലെത്തി. സ്വര്‍ണവില ഔൺസിന് 3,360 ന് അടുത്താണ്. സമാധാനം പുനഃസ്ഥാപിക്കാത്ത പക്ഷം യൂ.എസ് ഡോളറിന്റെ ശക്തി കൂടാനും, ഇന്ത്യയിലെ പണപ്പെരുപ്പം വീണ്ടും…
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് സ്വര്‍ണവില 9,230 രൂപയും, പവന് 40 രൂപ താഴ്ന്ന് 73,840 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് അഞ്ച് രൂപ കുറയുകയും 7,570 രൂപയായി വ്യാപാരവില കുറയുകയും ചെയ്തു. വെള്ളിവിലയില്‍ മാറ്റമില്ല; ഗ്രാമിന് 118 ആണ് ഇപ്പോഴത്തെ നിരക്ക്. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരെ യുഎസ് നടത്തിയ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ വർധനവ് ഉണ്ടാക്കിയത്. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്ന് വലിയ പ്രതികരണം ഇല്ലാതിരുന്നത് മൂലം വില വീണ്ടും താഴെയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇപ്പോൾ 3,365.58 ഡോളറിലാണ്. അതേസമയം, ഇന്ന് പുറത്തിറങ്ങുന്ന യുഎസ് പിഎംഐ കണക്കുകള്‍ വിപണിയുടെ അടുത്ത നീക്കം തീരുമാനിച്ചേക്കും. സമ്പദ് വ്യവസ്ഥ ശക്തമാകുകയാണെങ്കില്‍ ഡോളര്‍ ശക്തിയാർജ്ജിച്ച് സ്വര്‍ണവിലയില്‍ വീണ്ടും സമ്മര്‍ദ്ദമുണ്ടാക്കാമെന്നും, അതിന്റെ പ്രത്യയശാസ്ത്രം നിരക്കുകള്‍ കുറയ്ക്കാമെന്ന സാധ്യതയുമാണ് അടുത്ത പ്രതീക്ഷ. ഇന്ന് ആഭരണങ്ങള്‍ വാങ്ങുന്നവർക്ക് പവന് 73,840 രൂപയാണെങ്കിലും, ഏറ്റവും കുറഞ്ഞത്…