Author: Bismi Baby

മെയ് മാസത്തിൽ ചൈനയുടെ റെയർ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തി. പൊതുമേഖല കസ്റ്റംസ് അധികൃതരുടെ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ചൈന 1,238 മെട്രിക് ടൺ റെയർ എർത്ത് മാഗ്നറ്റുകൾ മാത്രമാണ് കയറ്റുമതി ചെയ്തത്. ഏപ്രിലിലെ കണക്കുമായി താരതമ്യപ്പെടുത്തിയാൽ ഇത് 52.9% ഇടിവാണ്. 2020 ഫെബ്രുവരിക്ക് ശേഷം വരുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ കയറ്റുമതിയാണിത്. 2024 മെയ് മാസത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 74 ശതമാനം കുറവു വന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഓട്ടോമോട്ടീവ്, എയറോസ്‌പേസ്, സെമികണ്ടക്ടർ, സൈനിക ഉപകരണങ്ങൾ ഉൾപ്പെടെ വിവിധ വ്യവസായ മേഖലകൾ തുടർച്ചയായ കയറ്റുമതി ഇടിവിന്റെ ബാധ്യതയിലാണ്. മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ കയറ്റുമതി പകുതിയായി കുറഞ്ഞതും അതിനുശേഷം വീണ്ടും വലിയ ഇടിവുണ്ടായതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ലോകത്തെ റെയർ എർത്ത് മാഗ്നറ്റുകൾ 90 ശതമാനം ഉത്പാദിപ്പിക്കുന്ന ചൈന, തന്ത്രപരമായി ഏപ്രിൽ മുതൽ മാഗ്നറ്റ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒരൊറ്റ കസ്റ്റംസ് കോഡ് വിവിധതരം കാന്ത രസതന്ത്രങ്ങൾ…

Read More

തമിഴ്നാട്ടിലെ പ്രധാന മാധ്യമസ്ഥാപനമായ സൺ ടി.വി നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയെ ചൊല്ലി മാരൻ സഹോദരങ്ങൾക്കിടയിൽ തർക്കം. സൺ ടി.വി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കലാനിധി മാരനെതിരെ, സഹോദരനായ ദയാനിധി മാരൻ വക്കീൽ നോട്ടീസ് നൽകിയതായാണ് വിവരം. 24,000 കോടി രൂപ മൂല്യമുള്ള സൺ ഗ്രൂപ്പിന്റെ നിയന്ത്രണം വഞ്ചനയിലൂടെ കലാനിധി മാരൻ ഏറ്റെടുത്തെന്നാണ് ദയാനിധി ആരോപിക്കുന്നത്. പ്രധാനമായി, 2003 സെപ്തംബറിൽ നടന്ന ഷെയർ അലോട്മെന്റിൽ ചതി നടന്നതായി ദയാനിധി മാരൻ പറയുന്നു. അനുമതിയില്ലാതെ കലാനിധി മാരൻ 1.2 മില്യൺ ഓഹരികൾ സ്വന്തമാക്കിയെന്നും ആ സമയത്തെ മൂല്യത്തിൽ ഏകദേശം 3,500 കോടി രൂപയുടെ ഓഹരി ഏറ്റെടുത്തെന്നും ആരോപണത്തിൽ പറയുന്നു. ഇതിലൂടെ സൺ ടി.വി-യിൽ 60% ഓഹരി പങ്കാളിത്തം കൈവശമാക്കി ആസ്തി നിയന്ത്രണം കയ്യിലാക്കിയെന്നുമാണ് ആരോപണം. മറ്റുള്ള ഓഹരിയുടമകളുടെ പങ്ക് ഡയല്യൂട്ട് ചെയ്തതായും വക്കീൽ നോട്ടീസിൽ പറയുന്നു. കൂടാതെ, 2023 വരെ ഡിവിഡന്റും മറ്റ് സാമ്പത്തിക നേട്ടങ്ങളും ഉൾപ്പെടെ കലാനിധി ഏകദേശം 5,926 കോടി രൂപയും 2024-ൽ…

Read More

ഇന്ന് നിഫ്റ്റി 50.38 പോയിന്റ് (0.15%) ഉയർന്ന് 24,831.05 ൽ എത്തിയത് വിപണിയെ ഉണർത്തി. അതേസമയം, ബിഎസ്ഇ സെൻസെക്സ് 207 പോയിന്റ് (0.25%) ഉയർന്ന് 81,568.71-ൽ വ്യാപാരം ആരംഭിച്ചു. ബാങ്കിംഗ്, പിഎസ്യു ബാങ്ക്, ഓട്ടോ എന്നീ മേഖലകളിൽ ഉണ്ടായ പോസിറ്റീവ് മുന്നേറ്റം വിപണിയെ സഹായിച്ചു. വിപണിയിൽ വിദേശ ആവശ്യവും ആഗോള ആഭ്യന്തര സാഹചര്യങ്ങളും ആധികാരികമായി സ്വാധീനിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനില്ക്കുന്നത്. ജിയോജിത് ഫിനാൻഷ്യൽ സർവീസിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ വ്യക്തമാക്കി. “നിഫ്റ്റി കഴിഞ്ഞ ഏതാനും ആഴ്ചകളായി 24,500–25,000 ശ്രേണിയിൽ വ്യാപാരം നടത്തുകയാണ്. ഇസ്രായേൽ-ഇറാൻ സംഘർഷം തുടരുന്നതിനാൽ ഈ ശ്രേണി തുടരാനാണ് സാധ്യത. ഇന്ന് ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 6,326 രൂപയാണ്. മിഡിൽ ഈസ്റ്റ് സംഘർഷം തുടരുന്നതിനാൽ വില കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. എസ് & പി 500 ഫ്യൂച്ചറുകൾ നേരിയതോതിൽ ഇടിഞ്ഞു. യുഎസ് വിപണികൾ ജൂൺടീന്ത് അവധിക്കാലം കഴിഞ്ഞുള്ള ആദ്യ വ്യാപാരദിനത്തിൽ തന്നെ നേരിയ…

Read More

വെൽക്യുർ ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് തായ്‌ലൻഡ് കമ്പനിയിൽ നിന്ന് 517 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി റിപ്പോർട്ട്. തായ്‌ലൻഡ് ആസ്ഥാനമായ ഫോർച്യൂൺ സാഗർ ഇംപെക്സ് കമ്പനിയാണ് ഈ വാണിജ്യകരാറിനെത്തിയത്. ഫിനിഷ്‌ഡ്-ഡോസേജ് ഫാർമ സ്‌ക്യൂകളുടെ (SKU) സോഴ്‌സിംഗിലും സ്റ്റോറേജിലും വെൽക്യുർ ഡ്രഗ്സ് ഏർപ്പെടും. ഈ സംരംഭം, എക്സ്വർക്ക്സ് മോഡലിന് കീഴിലായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതായത് ഉൽപ്പന്നങ്ങളുടെ പാക്കേജിംഗ് മുതൽ ട്രാൻസ്പോർട്ട്, ഇൻഷുറൻസ്, റെഗുലേറ്ററി ക്ലിയറൻസ് വരെ വാങ്ങുന്നയാൾക്കാണ് ഉത്തരവാദിത്വം. അതായത്, ഇവിടെ തായ്‌ലൻഡിലെ ഫോർച്യൂൺ സാഗർ ഇംപെക്സ് കമ്പനിക്കാണ് ചുമതല വരുന്നത്. ഫീസ് അടിസ്ഥാനമാക്കിയുള്ള മോഡലാണ് ഈ കരാറിന്റെ പ്രത്യേകത. ഓർഡർ മൂല്യത്തിന്റെ 5 ശതമാനം കമ്മീഷനാണ് വെൽക്യുർ ഡ്രഗ്സ് & ഫാർമയ്ക്ക് ലഭിക്കുക. ഇതുവഴി 2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 26 കോടി വരുമാനം പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. സൗകര്യങ്ങളുടെ പരിപാലനം, പാക്കേജിംഗ്, ലേബലിംഗ്, കണ്ടെയ്‌നറൈസേഷൻ, ഇൻഷുറൻസ്, ചരക്ക് ഗതാഗതം, രാജ്യാന്തര ക്ലിയറൻസുകൾ തുടങ്ങി പ്രക്രിയയുടെ എല്ലാ ഘടകങ്ങളും ഫോർച്യൂൺ…

Read More

ഡയറി ക്വ്യൂന്‍ ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. പ്രമുഖ നിക്ഷേപകനും ബെർക്ക് ഷെയർ ഹാത്തവേയുടെ മുന്‍ സി.ഇ.ഒയുമായ വാറൻ ബഫറ്റിന്റെ കീഴിലുള്ള ആഗോള ഐസ്‌ക്രീം ശൃംഖലയാണ് ഡയറി ക്വ്യൂന്‍ (DQ). ഡി ക്യൂ എന്നറിയപ്പെടുന്ന ഡയറി ക്വ്യൂനിന്‍റെ എൻട്രിക്ക് പിന്നിൽ കെ.എഫ്.സി, പിസ ഹട്ട് തുടങ്ങിയ പാശ്ചാത്യ ഫുഡ് ബ്രാൻഡുകളെ ഇന്ത്യയിലെത്തിച്ച ദേവയാനി ഇന്റർനാഷണലാണെന്നാണ് റിപ്പോർട്ടുകൾ. . 1940ൽ ആരംഭിച്ച ഡയറി ക്വ്യൂനെ 1997ൽ 585 മില്യൺ ഡോളറിന്റെ ഡീലിലൂടെ ബഫറ്റിന്റെ ബെർക്ക് ഷെയർ ഹാത്തവേ ഏറ്റെടുത്തു. പിന്നീട് ഇത് വാറൻ ബഫറ്റിന്റെ ഇഷ്ട ബ്രാൻഡായി വളർന്നു. ഒമാഹയിലെ ഡീക്യൂ ഔട്ട്‌ലെറ്റിലാണ് ബഫറ്റ് ഏറെ കൂടിക്കാഴ്ചകൾ നടത്താറുള്ളത്. ഇന്ന് ഡീക്യൂ 20 രാജ്യങ്ങളിലായി 7,700ഓളം ഔട്ട്‌ലെറ്റുകളുമായി ആഗോള തലത്തിൽ ശ്രദ്ധേയമായ ഒരു ഭക്ഷണ ശൃംഖലയാണ്. കസ്റ്റമൈസേഷനിൽ പ്രതിദിനം നവീകരണങ്ങളുമായാണ് ഡീക്യൂ ഐസ്‌ക്രീം പ്രേമികളെ ആകർഷിക്കുന്നത്. സോഫ്റ്റ് സെർവുകൾ, ബ്ലിസാർഡ്, ബർഗർ, ജ്യൂസുകൾ, സാൻഡ്‌വിച്ചുകൾ തുടങ്ങി എല്ലാവിധ ഭക്ഷണപ്രിയരെയും തൃപ്തിപ്പെടുത്തുന്ന മെനുവാണ് ഡീക്യൂവിലുള്ളത്. കഴിഞ്ഞ സാമ്പത്തിക…

Read More

ഭാരത സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) 5ജി സേവനങ്ങൾ രാജ്യത്തുടനീളം ഉടൻ തുടങ്ങാനിരിക്കുകയാണ്. ഇപ്പോഴിതാ അവരുടെ 5ജി സേവനങ്ങൾക്ക് ‘ക്യു 5ജി’ എന്ന പുതിയ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യു 5ജി അഥവാ ക്വാണ്ടം 5ജി പേരുകളിൽ തങ്ങളുടെ 5ജി സേവനങ്ങൾ അറിയപ്പെടുമെന്ന് എക്‌സിലൂടെ കമ്പനി അറിയിച്ചു. 5ജി ബ്രാൻഡിനായി പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങളോട് നേരത്തെ അഭ്യർത്ഥിച്ചിരുന്ന ബിഎസ്എൻഎൽ, ലഭിച്ച നിരവധി നിർദേശങ്ങളിൽ നിന്ന് ‘ക്യു 5ജി’ എന്ന പേരാണ് തിരഞ്ഞെടുത്തത്. ക്വാണ്ടം 5ജി കമ്പനിയുടെ 5ജി സേവനങ്ങളുടെ കരുത്തും വേഗതയും ഭാവി ടെക്‌നോളജികളുമായുള്ള ബന്ധം സൂചിപ്പിക്കുന്നതായി കമ്പനി പറയുന്നു. ബി.എസ്.എൻ.എൽ ഇപ്പോൾ തങ്ങളുടെ 4ജി സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ്. ഇതിനായി രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതിൽ 70,000-ത്തിലധികം ടവറുകൾ നിലവിൽ പ്രവർത്തനക്ഷമമാണ്. ബിഎസ്എൻഎൽ നേരത്തെ തന്നെ 4ജി ടവറുകളുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടുമെന്ന് അടുത്തിടെ കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി…

Read More

ഇന്ത്യയിലെ ആദ്യ എസ്.എം.എ. ചികിത്സയ്ക്ക് കേരളം മാതൃകയായി. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) എന്ന രോഗം ബാധിച്ച കുഞ്ഞിന് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രീ സിംപ്റ്റമാറ്റിക് ചികിത്സ നല്‍കിയിരിക്കുകയാണ് കേരളം. എസ്.എം.എ ബാധിക്കാനുള്ള സാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ്, കുഞ്ഞിന് ആദ്യ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പ് തന്നെ മരുന്ന് നല്‍കി നടത്തിയ ചികിത്സ വിജയകരമായി. ഇത് രാജ്യത്തിൻ്റെ അപൂര്‍വ രോഗ പരിചരണരീതികളിൽ ഒരു വിപ്ലവമാണ്. തിരുവനന്തപുരം സ്വദേശിയായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനാണ് ഈ അപൂര്‍വരോഗത്തിനുള്ള വിലയേറിയ റിസ്‌ഡിപ്ലം മരുന്ന് സൗജന്യമായി നല്‍കിയത്. ഇവരുടെ ആദ്യ കുട്ടിക്ക് എസ്.എം.എ സ്ഥിരീകരിച്ചതിനാല്‍ കുഞ്ഞിൻ്റെ അമ്മയാണ് ഗര്‍ഭകാലത്ത് തന്നെ അടുത്ത കുഞ്ഞിനും ഇതേ രോഗം ബാധിക്കാനുള്ള സാധ്യത മനസ്സിലാക്കി സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം ഗൗരവത്തോടെ പരിഗണിച്ചു. തുടർന്ന്, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ എസ്.എ.ടി ആശുപത്രിയില്‍ വൈദ്യപരിശോധനകളും തുടര്‍ചികിത്സയും നടന്നു. രോഗതീവ്രത നിര്‍ണയിച്ച് വിദഗ്‌ധ സമിതികളുടെ ശുപാര്‍ശയനുസരിച്ച്, എസ്.എം.എ രോഗം…

Read More

മിൽമയുടെ രൂപകൽപ്പനയും പേരും അനുകരിച്ചെന്നാരോപിച്ച് സ്വകാര്യ ഡയറി സ്ഥാപനമായ ‘മിൽന’ക്കെതിരെ നടപടി. മിൽമയുടെ പാക്കേജിംഗും ഡിസൈനും ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന പരാതിയിലാണ് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി നടപടിയെടുത്തത്. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ആയ മിൽമ നൽകിയ കേസിലാണ് മിൽനക്ക് ഒരു കോടി രൂപ പിഴയും അതിന്റെ ആറുശതമാനം പലിശയും അടയ്ക്കാനും കോടതി നിർദേശം നൽകി. കൂടാതെ കോടതി ചെലവായ 8,18,410 കൂടി അടക്കണമെന്നും വിധി. മിൽമയുടെ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാൽ ഉൽപന്നങ്ങൾ വിൽക്കാനും പരസ്യം ചെയ്യാനും മിൽനയെ ഇനി അനുവദിക്കില്ലെന്നും കോടതി വിധിയിൽ പറയുന്നു. ഇത്തരം അനധികൃത വിപണന പ്രവർത്തനങ്ങൾ ഉപഭോക്താക്കളുടെ താൽപര്യങ്ങളെയും വിശ്വാസത്തെയും ബാധിക്കുമെന്ന് കോടതി വിലയിരുത്തി. വിധിയോട് പ്രതികരിച്ച മിൽമ ചെയർമാൻ കെ എസ് മണി കോടതി തീരുമാനത്തിൽ സന്തോഷം രേഖപ്പെടുത്തി. ഉപഭോക്താക്കളെ കബളിപ്പിക്കുന്നതും മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തുന്നതുമായ നടപടികൾക്കെതിരെ തുടർന്നും കർശനമായ നിയമനടപടികൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ ക്ഷീരകർഷകരുടെ…

Read More

അടുത്ത പതിനഞ്ച് വർഷത്തേക്ക് ഹെവി വാഹനങ്ങൾക്കും ബസുകൾക്കും എൽഎൻജി ആയിരിക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഇന്ധനമെന്ന് കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടറിന്റെ (CEEW) പുതിയ പഠനം പറയുന്നു. ഇപ്പോൾ ഇന്ത്യയിലെ വലിയ വാഹനങ്ങൾ ഇലക്ട്രിക് മോഡലുകളിൽ മാറുന്നുവെങ്കിലും, ദീർഘദൂര യാത്രകളും പ്രവർത്തന ചെലവുകളും പരിഗണിക്കുമ്പോൾ എൽഎൻജി ഇന്നും ഉത്തമ സാമ്പത്തിക മോഡലാണ്. പഠനത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരം, ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോഴും ഹെവി വാഹന മേഖലയിൽ ഉയർന്ന ചെലവുള്ളതാണെന്നും പ്രത്യേകിച്ച് കൂടുതൽ ദൂരം സഞ്ചരിക്കേണ്ട വാഹനങ്ങൾക്ക് ഇത് ബാധകമാണെന്നും വ്യക്തമാണ്. ഇലക്ട്രിക് വാഹനവിപണി ഇരുചക്ര- മുചക്ര വാഹനങ്ങൾ, ടാക്സികൾ, സ്വകാര്യ കാറുകൾ തുടങ്ങിയ മേഖലകളിൽ വളർച്ചയിലാണ്. പെട്രോൾ മോഡലുകളെ അപേക്ഷിച്ച് ഇ-വാഹനങ്ങൾക്ക് കിലോമീറ്ററിന് കുറഞ്ഞ ചെലവാണെന്നും പഠനം വ്യക്തമാക്കുന്നു. അറ്റകുറ്റപ്പണി ചെലവുകൾ വർദ്ധിക്കുന്നതിനനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങൾക്കും മറ്റ് ഇന്ധനങ്ങൾക്കും ഇടയിലുള്ള ചെലവിൻ്റെ വിടവ് കുറയുന്നു. അത്തരത്തിലും എല്ലാ സാഹചര്യങ്ങളിലും ഏറ്റവും ലാഭകരമായ ഓപ്ഷൻ എൽഎൻജിയാണ്. എൽഎൻജി വ്യാപനത്തിന് സഹായകരമായ…

Read More

ഹോണസ കൺസ്യൂമർ ലിമിറ്റഡിൻ്റെ ചീഫ് ബിസിനസ് ഓഫീസറായി (CBO) യതീഷ് ഭാർഗവയെ നിയമിച്ചു. ഇന്ത്യയിലെ പ്രമുഖ ബ്യൂട്ടി, പേഴ്സണൽ കെയർ ബ്രാൻഡുകളുടെ ഉടമയായ ഹോണസിന്റെ മാർക്കറ്റിൽ നിലവിലുള്ള ഡിമാൻഡ് കൂടുതൽ ശക്തമാക്കുന്നതിനാണ് ഈ സുപ്രധാന നിയമനം. മാമാഎർത്ത്, ഡേ ഡെർമ കമ്പനി, അക്വാലോജിക്ക, ബ്ലൻ്റ്, ഡോ. ഷെത്ത്സ്, സ്റ്റേസ് ബ്യൂട്ടി തുടങ്ങിയ നിരവധി ബ്രാൻഡുകളാണ് ഹോണസിന്റെ കീഴിൽ പ്രവർത്തിക്കുന്നത്. ഹോണസിന്റെ എല്ലാ ബ്രാൻഡുകളിലെയും ബിസിനസ് പ്രവർത്തനങ്ങൾക്ക് ഭാർഗവ ഇനി മേൽനോട്ടം വഹിക്കും. വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകുകയും വാണിജ്യ വളർച്ചയ്ക്ക് രൂപം നൽകുകയും ചെയ്യുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. ഉപഭോക്താക്കളുടെ താല്പര്യങ്ങളും വിപണിയിലെ പുതുമകളും കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പുതിയ നീക്കം. പതിനേഴ് വർഷത്തിലധികമായി ഹിന്ദുസ്ഥാൻ യൂണിലിവർ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ കമ്പനികളിൽ ഭാർഗവ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ മേഖലയിലെ കാറ്റഗറി ട്രാൻസ്ഫർമേഷൻ പദ്ധതികൾക്ക് നേതൃത്വം നൽകുകയും വിജയകരമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ രൂപീകരിക്കുകയും അദ്ദേഹം ചെയ്തിട്ടുണ്ട്. ലഖ്‌നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നുള്ള എംബിഎ…

Read More