Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Bismi Baby
യുഎസ് സ്റ്റീലിന്റെ ഉടമസ്ഥാവകാശം ജാപ്പനീസ് ഭീമൻ നിപ്പോൺ സ്റ്റീലിന് കൈമാറുന്നതിനുള്ള നിർണായക നീക്കത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി. ദേശീയ സുരക്ഷാ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർബന്ധിത കരാർ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് ഈ ഉത്തരവിൽ ഒപ്പുവെച്ചത്. 11 ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപം 2028 വരെ നടത്തുമെന്നും, യുഎസ് സർക്കാരിന് “ഗോൾഡൻ ഷെയർ” എന്ന പ്രത്യേക നിയന്ത്രണാധികാരം നൽകുമെന്നും ഇരു കമ്പനികളും ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 2023 ഡിസംബറിൽ പ്രഖ്യാപിച്ച 14.9 ബില്യൺ ഡോളറിന്റെ ലയന കരാർ, ഇതുവഴി അന്തിമരൂപത്തിലേക്ക് നീങ്ങുകയാണ്. നിയമപരമായ അവലോകനങ്ങൾ പൂർത്തിയായതിനെത്തുടർന്ന്, കരാർ ഉടൻ നടപ്പാകുമെന്നാണ് പ്രതീക്ഷ. ആദ്യം ഈ ലയനത്തെ എതിർത്ത ട്രംപ് പിന്നീട് ചർച്ചകൾക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. സുവർണ്ണ ഓഹരിയിലൂടെ “സമ്പൂർണ്ണ നിയന്ത്രണം” അദ്ദേഹം അവകാശപ്പെട്ടെങ്കിലും നിപ്പോൺ സ്റ്റീലിനാണ് പൂർണ്ണ ഉടമസ്ഥാവകാശം നിലനിൽക്കുന്നത്. അമേരിക്കയിലെ ഉൽപ്പാദന സാന്നിധ്യം നിലനിർത്തുകയും, ആസ്ഥാനമായ പിറ്റ്സ്ബർഗിൽ തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യുന്ന നിബന്ധനകളും…
ഐവെയർ റീട്ടെയിൽ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഒമ്നിചാനൽ കമ്പനിയായ ലെൻസ്കാർട്ടിൻ്റെ മൂല്യം വർധിച്ചു. യുഎസ് ആസ്ഥാനമായുള്ള ഫിഡിലിറ്റി ഇൻവെസ്റ്റ്‌മെന്റ്‌സ്, ഏപ്രിൽ 30 ലെ ഏറ്റവും പുതിയ പോർട്ട്‌ഫോളിയോ അപ്‌ഡേറ്റിൽ ലെൻസ്കാർട്ടിന്റെ മൂല്യം 6.1 ബില്യൺ ഡോളറായി ഉയർത്തി. ഇതോടെ നവംബർ മാസത്തെ 5.6 ബില്യൺ ഡോളറായുള്ള മൂല്യനിർണ്ണയത്തിൽ നിന്ന് 21 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ലെൻസ്കാർട്ട് ഒരു പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) തയ്യാറെടുക്കുന്നതിനിടെയാണ് മൂല്യനിർണ്ണയത്തിൽ ഈ വർദ്ധനവ് സംഭവിക്കുന്നത്. ഏകദേശം 10 ബില്യൺ ഡോളറിന്റെ മൂല്യനിർണ്ണയത്തിൽ 1 ബില്യൺ ഡോളർ സമാഹരിക്കാനാണ് ലെൻസ്കാർട്ടിന്റെ ശ്രമമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2024 ജൂണിൽ ടെമാസെക്കുമായി ചേർന്ന് 200 മില്യൺ ഡോളറിന്റെ പുതിയ ഫണ്ടിംഗ് റൗണ്ടിൽ ഫിഡിലിറ്റിയും പങ്കെടുത്തു. ഈ നിക്ഷേപം കമ്പനിയുടെയും മൂല്യത്തിന്റെയും ഉയർച്ചക്ക് വഴിയൊരുങ്ങി. തുടർന്നും സിഇഒ പെയൂഷ് ബൻസൽ നേതൃത്വത്തിൽ 20 മില്യൺ ഡോളറിന്റെ അധിക നിക്ഷേപവും നടന്നു. ട്രാക്ക്‌സ് നൽകുന്ന വിവരങ്ങൾ പ്രകാരം, ലെൻസ്കാർട്ട് ഇതുവരെ 19…
അന്താരാഷ്ട്ര വീഡിയോ കോൺഫറൻസിങ് ഭീമനായ സൂം കമ്മ്യൂണിക്കേഷൻസ് ഇന്ത്യയിലെ ബിസിനസുകൾക്കായി ക്ലൗഡ് ഫോൺ സേവനം വിപുലീകരിച്ചു. അതിന്റെ ഭാഗമായി സൂം കോൺടാക്റ്റ് സെന്റർ ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ഡൽഹി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ് എന്നിവ ഉൾപ്പെടുന്ന ഡൽഹി-എൻസിആർ മേഖലകളിലേക്ക് കമ്പനി സേവനം വ്യാപിപ്പിക്കുമെന്നാണ് പ്രഖ്യാപനം. അതുവഴി കൂടുതൽ മേഖലകളിലെ സ്ഥാപനങ്ങൾക്ക് സൂമിന്റെ ക്ലൗഡ് അധിഷ്ഠിത ടെലിഫോണിക് സംവിധാനത്തിലേക്ക് മാറാൻ കഴിയും. ഇതിനുമുമ്പ്, മഹാരാഷ്ട്രയും തമിഴ്‌നാടും ഉൾപ്പെടെ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമേ സൂം ഫോണിന് ലൈസൻസ് ലഭിച്ചിരുന്നുള്ളൂ. ഈ അപ്‌ഡേറ്റോടെ, സേവനം ഇപ്പോൾ രാജ്യത്തുടനീളമുള്ള ആറ് ടെലികോം മേഖലകളെ ഉൾക്കൊള്ളുന്നു. ബിസിനസുകൾക്ക് പരമ്പരാഗത ലാൻഡ്‌ലൈൻ സേവനങ്ങളിൽ നിന്ന് മാറി കോൾ, സന്ദേശം, വീഡിയോ എന്നിവ സംയോജിപ്പിക്കുന്ന കമ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റാൻ സഹായിക്കും. പണമടച്ച ഉപഭോക്താക്കൾക്ക് ഇപ്പോൾ അവരുടെ നിലവിലെ സൂം പ്ലാനിൽ ഓപ്ഷണലായി ക്ലൗഡ് ഫോൺ സേവനം ചേർക്കാവുന്നതാണ്. AI അസിസ്റ്റന്റുള്ള ഈ സേവനം കോൾ…
പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളും ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളും ഇനി എളുപ്പത്തിൽ സജീവമാക്കാം. അതിനായി, ആർബിഐ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ബാങ്ക് ഇടപാടുകൾ നടത്തുന്ന രീതിയിലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വന്നിരിക്കുന്നത് . ബാങ്കുകളുടെ ഏത് ശാഖയിലൂടെയും, വീഡിയോ അധിഷ്ഠിത തിരിച്ചറിയൽ പ്രക്രിയ വഴിയും (V-CIP) ബിസിനസ് കറസ്‌പോണ്ടന്റുമാരുടെ (BC) സേവനം ഉപയോഗിച്ചും കെവൈസി അപ്‌ഡേറ്റ് ചെയ്യാനാകുമെന്നാണ് ജൂൺ 12ന് പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നത്. പത്ത് വർഷമോ അതിൽ കൂടുതലോ ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനരഹിതമായി കണക്കാക്കപ്പെടുന്നു. അതുപോലെ, ക്ലെയിം ചെയ്യപ്പെടാതെ തുടരുന്ന നിക്ഷേപങ്ങളും ഈ വിഭാഗത്തിൽ പെടുന്നു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, അത്തരം അക്കൗണ്ടുകളിലെ ബാലൻസ് തുക, ആർബിഐ പരിപാലിക്കുന്ന ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് (ഡിഇഎ) ഫണ്ടിലേക്ക് ബാങ്കുകൾ മാറ്റേണ്ടതാണ്. എന്നാൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് കെവൈസി അപ്‌ഡേറ്റിനായി ആദ്യം അക്കൗണ്ട് തുടങ്ങിയ ശാഖയെ ആശ്രയിക്കേണ്ടതില്ല. അതിനുപകരം, രാജ്യത്തെ ഏത് ബ്രാഞ്ചിലൂടെയും ഇത് സാധ്യമാകും. പുതിയ…
ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് എണ്ണവില കുതിക്കുന്നു. ഇതിൻ്റെ സ്വാധീനത്തിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഒഎൻജിസി) ഓഹരികളും നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച ഓഹരികൾ 2.21 പോയിന്റ് ഉയർന്ന് 250.09 എന്ന നിലയിൽ വ്യാപാരം നടത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങായ 247.88 ൽ നിന്ന് 0.89 ശതമാനം വർധിച്ചു. മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ആഗോള ക്രൂഡ് ഓയിൽ 255.55 ൽ നിന്ന് ഓഹരി വില 255.95 ലെത്തുകയും പിന്നീട് ഓഹരി താഴേക്കെത്തുകയും ചെയ്തു. എങ്കിലും, ആകെ നിലവാരം വർദ്ധിച്ചുതന്നെയാണ്. ബ്രെന്റ് ഓയിൽ ഫ്യൂച്ചറുകൾ 9.10 ശതമാനം ഉയർന്ന് 75.67 ഡോളറിലും WTI ക്രൂഡ് ഓയിൽ 9.32 ശതമാനം ഉയർന്ന് 74.38 ഡോളറിലും എത്തി. “ഇസ്രായേലിനും ഇറാനും ഇടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കടുത്ത വിതരണ തടസ്സങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ഉളവാക്കിയതോടെ, അസംസ്കൃത എണ്ണ ഫ്യൂച്ചറുകൾ ബാരലിന് 10 ശതമാനത്തിലധികം ഉയർന്ന് 76 ഡോളറിലെത്തി. ഇത് രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന…
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അവരുടെ ഉടമസ്ഥതയിലുള്ള ഏഷ്യൻ പെയിന്റ്സ് ഓഹരികളുടെ വലിയൊരു പങ്ക് കഴിഞ്ഞ ദിവസം വിറ്റിരുന്നു. അതിനെ തുടർന്ന് ഏഷ്യൻ പെയിന്റ്സിൻ്റെ ഓഹരി വിലയിൽ നഷ്ടം രേഖപ്പെടുത്തി. വെള്ളിയാഴ്ച ഓഹരി വിപണിയിൽ 2 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച, റിലയൻസ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ സിദ്ധാന്ത് കൊമേഴ്‌സ്യൽസ് ലിമിറ്റഡ്, ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡിന്റെ 7,703 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഓഹരിയൊന്നിന് 2,201 രൂപ നിരക്കിൽ 3.5 കോടി ഇക്വിറ്റി ഓഹരികളാണ് വിൽപ്പന നടത്തിയതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗ് പറയുന്നു. ഈ വിൽപ്പന പ്രീ-മാർക്കറ്റ് ബ്ലോക്ക് വിൻഡോ വഴിയായിരുന്നു നടന്നത്, കൂടാതെ അത് കമ്പനിയുടെ മൊത്തം ഓഹരികളുടെ 3.64 ശതമാനത്തെ പ്രതിനിധീകരിച്ചു. മാർച്ച് വരെ, സിദ്ധാന്ത് കൊമേഴ്‌സ്യൽസ് ഏഷ്യൻ പെയിന്റ്സിൽ 4.9% ഓഹരി കൈവശം വച്ചിരുന്നു. വിൽപ്പനയ്ക്ക് ശേഷവും റിലയൻസ് 87 ലക്ഷം ഓഹരികൾ കമ്പനിയിലുണ്ട്. ഈ ഇടപാടിന്റെ പ്രധാന വാങ്ങുന്നയാളായി ഭാരതത്തിലെ പ്രമുഖ നിക്ഷേപ സ്ഥാപനമായ എസ്‌ബിഐ മ്യൂച്വൽ…
ഇസ്രായേൽ ഇറാനിൽ നടത്തിയ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ആക്രമണത്തിൻ്റെ ആഘാതത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില കുത്തനെ ഉയർന്നു. അതോടെ, കേരളത്തിലും സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഒറ്റ ദിവസം കൊണ്ട് പവന് 1,560 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. നിലവിൽ ഗ്രാമിന് 9,295 രൂപയും പവന് 74,360 രൂപയുമാണ് നിരക്ക്. അന്തർദേശീയ വിപണിയിൽ ട്രോയ് ഔൺസിന് 100 ഡോളറിലധികം ഉള്ള വില വർധനയാണ്. കേരളത്തിലെ ആഭരണ വിലയിൽ വളരെ വേഗത്തിലുള്ള കുതിപ്പിന് പ്രധാന കാരണം, സ്വർണ്ണത്തിന് കൂടാതെ വെള്ളിയിലും നിരക്കിൽ മാറ്റമുണ്ട് . എന്നാൽ വെള്ളി വിലയിൽ ഇന്ന് കുറവ് അനുഭവപ്പെട്ടു. കിലോയ്ക്ക് 100 രൂപ കുറഞ്ഞ് പുതിയ നിരക്ക് 1,18,800 രൂപയായി. ഒരു ഗ്രാം വെള്ളിക്ക് 118.80 രൂപയാണ് നിലവിൽ. കേരളത്തിൽ ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഇപ്പോൾ ഏകദേശം 79,000 രൂപ വരെയെങ്കിലും ചെലവാകുന്ന അവസ്ഥയാണ്. ഇതിൽ 5 ശതമാനം വരെയുള്ള പണിക്കൂലി, 3 ശതമാനം ജിഎസ്‌ടി, ഹാൾമാർക്ക്…
അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണു. 105 പേർ മരിച്ചതായി റിപ്പോർട്ട്. എൻജിൻ തകർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക നിഗമനം. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത് 5 മിനിറ്റിനകം അപകടമുണ്ടായതായാണ് വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38 നാണ് അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗറിലേക്ക് വിമാനം തകർന്നു വീണത് വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ ആകെ 242 പേർ സഞ്ചരിച്ചിരുന്നുവെന്ന് ഗുജറാത്ത് പൊലീസ് കൺട്രോൾ റൂം സ്ഥിരീകരിച്ചു. അതിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുക്കാരുമാണെന്ന വിവരമാണ് ലഭിച്ചത്. 25 പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപ്പോളൊ ആശുപത്രിയിലും സിവിൽ ആശുപത്രികളിലും മറ്റ് സമീപ ആശുപത്രികളിലും എല്ലാ മുന്നോരുക്കങ്ങളും ഒരുക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ നിർദേശം നൽകി. താത്കാലിക വിവരം…
റിസർവ് ബാങ്കിന്റെ സമീപകാല പലിശനിരക്കിൽ ഉണ്ടായ മാറ്റത്തിനനുസരിച്ച്, കാനറ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും വായ്പാ നിരക്കുകൾ കുറച്ചതായി പ്രഖ്യാപിച്ചു. 2025 ജൂൺ 6-ന് ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് 6% മുതൽ 5.5% ആക്കിയതിന്റെ തുടർന്ന് ബാങ്കുകൾ അവരുടെ നയങ്ങളിലും മാറ്റങ്ങൾ കൊണ്ടുവന്നു. കാനറ ബാങ്ക് ജൂൺ 12 മുതൽ മാർജിനൽ കോസ്റ്റ് ബേസ്ഡ് ലെൻഡിംഗ് റേറ്റിൽ (MCLR) 20 ബേസിസ് പോയിന്റ് കുറവുണ്ടാകും എന്ന് വ്യക്തമാക്കി. പഴയ ഭവന വായ്പകൾക്കും ബിസിനസ് വായ്പകൾക്കും മാർജിനൽ കോസ്റ്റ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് ഒരു നിർണായക മാനദണ്ഡമായി പ്രവർത്തിക്കുന്നു. ഈ കുറവ് വായ്പ എടുത്തവർക്ക് വായ്പകൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുമെന്നും അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുമെന്നും വായ്പയ്ക്കുള്ള ആവശ്യം വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലേൻഡിംഗ് റേറ്റ് (EBLR) കൂടാതെ റിപ്പോ ലിങ്ക്ഡ് ലേൻഡിംഗ് റേറ്റ് (RLLR) 50…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. സംസ്ഥാനത്ത് ഇന്ന് പവന് വില 640 രൂപയോളം ഉയർന്ന് 72,800 രൂപയിലെത്തി. ഗ്രാമിന് വില 80 രൂപ വർധിച്ച് 9,100 രൂപയായി. ഇന്നലെ സ്വർണവില 72,160 രൂപയായിരുന്നു. പെരുന്നാൾ ദിവസത്തിൽ പവന് വില ഒറ്റയടിക്ക് 1,200 രൂപ താഴ്ന്ന് 71,000 ക്ക് താഴെയെത്തിയിരുന്നു. പിന്നീട് തുടർച്ചയായി വർധിച്ച് വീണ്ടും വില 72,000 രൂപ കടക്കുകയാണ്. ഏപ്രിൽ 22ന് സ്വർണവില പവന് 74,320 രൂപ എന്ന സർവകാല റെക്കോർഡിലെത്തിയിരുന്നു. പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഇപ്പോൾ ഒരു പവൻ വാങ്ങാൻ ഏകദേശം 77,000 രൂപ വരെ നൽകേണ്ടിവരും. 24 കാരറ്റിന് പവന് വില 79,424 രൂപയും ഗ്രാമിന് 9,928 രൂപയുമാണ്. 18 കാരറ്റിന് പവന് 59,568 രൂപയും ഗ്രാമിന് 7,446 രൂപയുമാണ് നിലവിലെ നിരക്ക്. ജനുവരി മുതൽ ഏപ്രിൽവരെ വില സ്ഥിരം കുതിച്ചിരുന്നുവെങ്കിലും പെരുന്നാളിൽ ഇടിവ് വന്നിരുന്നു. എന്നാൽ വീണ്ടും തിരിച്ചുവരികയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, യുഎസ് ഡോളറിന്റെ…