തിരുവിതാംകൂർ ദേവസ്വം ബോർഡ് 2025–26 സാമ്പത്തിക വർഷത്തെ ബജറ്റിന് അംഗീകാരം നൽകി. 1454 കോടി വരവും 1448 കോടി ചെലവുമാണ് പ്രതീക്ഷിക്കുന്നത്. നീക്കിയിരിപ്പ് 6 കോടി. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ മാറ്റിവച്ചു.
നന്ദൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്ലാറ്റിനം ജൂബിലി മന്ദിര നിർമ്മാണത്തിന് അഞ്ചു കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ശബരിമലയിൽ അരവണ കണ്ടയ്‌നർ ഫാക്ടറിക്കായി 3.5 കോടിയും വാരാണസിയിലെ ദേവസ്വം ബോർഡിനുള്ള സത്രത്തിൻ്റെ പുനരുദ്ധാരണത്തിന് രണ്ടു കോടിയും വകയിരുത്തി. ഗുരുതര രോഗ ബാധിതർക്ക് ചികിത്സാ സഹായം ഒരു കോടി രൂപ മാറ്റിവച്ചു. ശബരി മലയിലെത്തുന്നവർക്ക് മികച്ച സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതികൾക്ക് ബജറ്റിൽ പ്രത്യേകം ഊന്നൽ നൽകിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
മറ്റ് പ്രധാന വകയിരുത്തലുകൾ
ദേവസ്വങ്ങളിൽ സോളാർ പദ്ധതി -50 ലക്ഷം
ദേവഹരിതം പദ്ധതി – 25 ലക്ഷം
കമ്പ്യൂട്ടർവൽക്കരണം – 10.97 കോടി
നെയ്യാറ്റിൻകര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ
മാസ്റ്റർപ്ലാൻ – ഒരു കോടി
ദേവസ്വം ബോർഡിൻ്റെ തരിശുഭൂമിയിൽ തെങ്ങുകൃഷി – ഒരു കോടി
ക്ഷേത്ര കലാപീഠം വികസനം, ചരിത്ര മ്യൂസിയം നിർമാണം – 1 കോടി