പകരചുങ്കത്തിൽ നിന്ന് ഫാർമയ്ക്കും രക്ഷയില്ല. മരുന്നുകളുടെ ഇറക്കുമതിക്ക് ഉടനെ തീരുവകള്‍ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പരാമർശിച്ചത്.
ഏതൊക്കെ രാജ്യങ്ങളെ ബാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. യുഎസിലേക്ക് പ്രധാനമായും ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി നേരിടുമെന്ന് ഉറപ്പാണ്.
ഈ താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍, വലിയ വിപണി വിഹിതം കാരണം കമ്പനികള്‍ യുഎസിലേക്ക് തിരികെ വരുമെന്നാണ് ട്രംപിൻ്റെ പ്രതീക്ഷ. ഈ താരിഫുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, മരുന്ന് കമ്പനികള്‍ ചൈന ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളെ ഒഴിവാക്കി അമേരിക്കയെ ആശ്രയിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പുതിയ താരിഫുകള്‍ ഇന്ന് മുതല്‍ വരാനിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഏപ്രില്‍ 2 ന് പ്രഖ്യാപിച്ച താരിഫുകളില്‍ ഇന്ത്യയ്ക്ക് മേൽ 26 ശതമാനം താരിഫാണ് ട്രംപ് ചുമത്തിയത് അതിൽ നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ ഒഴിവാക്കിയിരുന്നു.