ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമായുള്ള അഭ്യേദമായ ബന്ധത്തെപ്പറ്റി നമുക്ക് അറിയാം. മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാരാണ് ജോലികൾക്കും സ്ഥലങ്ങൾ കാണുന്നതിനും ഗൾഫ് നാടുകളിലേക്ക് പോകുന്നത്. നിലവിൽ ഇന്ത്യ-ദുബായ് യാത്രയ്ക്ക് വിമാനങ്ങളെയാണ് ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത്. എന്നാൽ ഇനി ട്രയിനിൽ പോകുന്നതിനെപ്പറ്റി ആലോചിച്ചാലോ..
യു.എ.ഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡാണ് ഈ പ്രൊജക്ട് നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.
മുംബൈയിൽ നിന്നും യു.എ.ഇ വരെ കണക്ട് ചെയ്യുന്ന ഒരു റെയിൽവെ പ്രൊജക്ടിനെക്കുറിച്ച് വിവിധ റിപ്പോർട്ടുകളാണ് വരുന്നത്. ജലത്തിനടിയിലൂടെ 2,000 കിലോമീറ്റർ ഇന്ത്യ-യു.എ.ഇ റെയിൽ ലിങ്കാണ് ഈ പ്രോജക്ട്. ഈ റെയിൽവേ ശൃംഖലയിലൂടെ മണിക്കൂറിൽ 600 മുതൽ 1,000 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ട്രെയിനുകൾക്ക് സാധിക്കും.അതിനാൽ, മുംബൈ-ദുബായ് യാത്രാ സമയം കേവലം 2 മണിക്കൂറുകളായി കുറയും ഒപ്പം യാത്രാ ചെലവും കുറവായിരിക്കുമെന്നും ട്രാവൽ & ടൂർ വേൾഡ് റിപ്പോർട്ട് പറയുന്നത്.
മാത്രമല്ല, വാണിജ്യപരമായ നേട്ടങ്ങൾ ഏറെയാണ്. ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ അടക്കമുള്ള ചരക്ക് നീക്കത്തിനും അണ്ടർ വാട്ടർ ട്രെയിൻ സഹായകമാകും. ക്രൂഡ് ഓയിൽ പോലെ ഹെവി ആയ ചരക്കുകളുടെ നീക്കം ഫ്ലൈറ്റുകളിൽ നടത്തുക പ്രായോഗികമല്ല. നിലവിൽ ഇത് കപ്പലുകളിലൂടെയാണ് നടക്കുന്നതെങ്കിലും ചെലവ് വളരെയധികം കൂടുതലാണ്. ഇതിനെല്ലാം ഈ പുതിയ പ്രൊജക്ട് പരിഹാരമാകും. അനുമതികൾ ലഭിച്ചു കഴിഞ്ഞാൽ 2030 ഓടെ ഈ റെയിൽ ശൃംഖലയുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.