ഇന്ത്യ റേറ്റിംഗ് ചീഫ് ഇക്കണോമിസ്റ്റും പബ്ലിക് ഫിനാൻസ് മേധാവിയുമായ ദേവേന്ദ്ര കുമാർ പന്തിൻ്റെ അഭിപ്രായത്തിൽ, 2025 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 4.7% ആയി കുറയുമെന്നും അടുത്ത സാമ്പത്തിക വർഷത്തിൽ അത് 75 അടിസ്ഥാന പോയിൻ്റായി പരിമിതപ്പെടുമെന്നും പറയുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി അടുത്ത മാസം നടത്തുന്ന നയ അവലോകന യോഗത്തിൽ ബെഞ്ച്മാർക്ക് പലിശ നിരക്ക് 25 അടിസ്ഥാന പോയിൻ്റുകൾ കുറയാൻ സാധ്യത ഉള്ളതായി ഇന്ത്യ റേറ്റിംഗ് പ്രതീക്ഷിക്കുന്നു.
2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ ആർബിഐ പോളിസി നിരക്ക് 250 അടിസ്ഥാന പോയിൻ്റുകൾ വർധിപ്പിച്ചിരുന്നു, ഇത് നിരന്തരമായ പണപ്പെരുപ്പത്തെ നേരിടാൻ 6.5% ആയി ഉയർത്തി. 2025 ഫെബ്രുവരിയിൽ, റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചു 6.25% ആയി. 2025 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ പണപ്പെരുപ്പം 4% ൽ താഴെയാകുമെന്ന് ഇന്ത്യ റേറ്റിംഗ് പ്രവചിക്കുന്നു.
2025 ഫെബ്രുവരിയിലെ എംപിസി മിനിറ്റ്സ് സൂചിപ്പിക്കുന്നത് വളർച്ചാ വേഗത മന്ദഗതിയിലാകുന്നത് ആർബിഐക്ക് ബോധ്യമുണ്ട്. കുറഞ്ഞതും സ്ഥിരതയുള്ളതുമായ പണപ്പെരുപ്പമാണ് ആർബിഐയുടെ പ്രധാന ലക്ഷ്യമെങ്കിലും, പണനയത്തിലൂടെയുള്ള വളർച്ചാ പിന്തുണ കൂടുതൽ ധനനയത്തിൻ്റെ ശ്രദ്ധാകേന്ദ്രമാകുമെന്ന് ദേവേന്ദ്ര കുമാർ കൂട്ടിച്ചേർത്തു.