യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഉയർന്ന “പരസ്പര” താരിഫുകളിൽ നിന്ന് ഇളവുകൾ പ്രഖ്യാപിച്ചത്തിനു പിന്നാലെ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി. സെന്‍സെക്‌സില്‍ 1,552 പോയന്റ് ഉയർന്നു 76,709ലും നിഫ്റ്റി 476 പോയന്റ് ഉയർന്ന് 23,305ലുമെത്തി എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ഓട്ടോ മൂന്ന് ശതമാനം ഉയര്‍ന്നു. ബാങ്ക്, ഐടി, ഫാര്‍മ, മെറ്റല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റ് സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ 1.3 ശതമാനത്തോളം കുതിക്കുകയും ചെയ്തു.
ചൈനയിൽ നിന്നും ഇറക്കുമാറ്ജ്ഹി ചെയുന്ന സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, പിസികൾ എന്നിവയുൾപ്പെടെ നിരവധി ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾക്ക് താൽക്കാലിക ഇളവ് നൽകുമെന്ന് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇട്ജു ആഗോളതലത്തിൽ നിക്ഷേപകരുടെ ആത്മവിശ്ശ്വസം ഉയർത്തിയിരുന്നു അതാണ് നിലവിലെ കുതിപ്പിന് കാരണമായി പറയുന്നത്. കൂടാതെ താരിഫ് നടപ്പാക്കല്‍ 90 ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചതും റിസര്‍വ് ബാങ്ക് കാല്‍ ശതമാനം നിരക്ക് കുറച്ചതും വിപണിക്ക് ആശ്വാസമേകി.