യുപിഐ ഇടപാട് പരിധി ഉയര്‍ത്താൻ റിസര്‍വ് ബാങ്ക് എന്‍പിസിഐക്ക് അനുമതി നല്‍കി. ഉപയോക്തൃ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കുള്ള പേയ്മെന്റുകളുടെ യുപിഐ ഇടപാട് പരിധിയാണ് ഉയര്‍ത്തുക.
നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2025 ലെ പൊതുവായ യുപിഐ ഇടപാട് പരിധി പ്രതിദിനം 1 ലക്ഷം ആണ്. പ്രത്യേക സാഹചര്യങ്ങളിൽ വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാട് പരിധി രണ്ടു ലക്ഷം രൂപയും മറ്റു ചില അവസരങ്ങളില്‍ അഞ്ചുലക്ഷം രൂപയുമാണ്.
ഉയര്‍ന്ന പരിധികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടസാധ്യതകള്‍ ലഘൂകരിക്കാൻ ഉചിതമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. എന്‍പിസിഐ പ്രഖ്യാപിച്ച പരിധിക്കുള്ളില്‍ സ്വന്തമായിട്ടുള്ള ആന്തരിക പരിധികള്‍ തീരുമാനിക്കാൻ ബാങ്കുകള്‍ക്ക് വിവേചനാധികാരം ഉണ്ട്. എന്നാൽ, വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കുള്ള ഇടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായി തന്നെ തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.