വ്യാപാര കരാറുകൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ രണ്ട് ഒഴിവാക്കലുകൾ ഉണ്ടാകാം, പക്ഷേ 10% അടിസ്ഥാന താരിഫ് ആയി തുടരാനാണ് സാധ്യത. ട്രംപ് വെള്ളിയാഴ്ച വൈകുന്നേരം ഫ്ലോറിഡയിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ”വ്യക്തമായ കാരണങ്ങൾ” എന്താണെന്ന് അദ്ദേഹം പറഞ്ഞില്ല, കൂടാതെ തന്റെ താരിഫ് അജണ്ടയിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്ന കാര്യത്തിൽ വ്യക്തമായ സൂചയും ട്രംപ് നൽകിയില്ല.
അതേസമയം യുഎസും ചൈനയും തമ്മിലുള്ള ‘ടൈറ്റ്-ഫോർ-ടാറ്റ്’ താരിഫുകൾ വികസ്വര രാജ്യങ്ങളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു.
ചൈനയ്ക്കും യുഎസിനും ഇടയിലുള്ള ഈ സംഘർഷം തുടർന്നാൽ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ 80 ശതമാനം കുറവുണ്ടാകും, അതിന്റെ പ്രത്യാഘാതങ്ങൾ വിനാശകരമായിരിക്കും. വിദേശ സഹായം പിൻവലിക്കുന്നതിനേക്കാൾ വളരെ ദോഷകരമായ പ്രത്യാഘാതങ്ങൾ താരിഫുകൾക്ക് ഉണ്ടാകാം,” കോക്ക്-ഹാമിൽട്ടൺ പറഞ്ഞു.