ലോകത്തിലെ പ്രധാന പഞ്ചസാര ഉത്പാദന രാജ്യമാണ് ഇന്ത്യ. എന്നാൽ പഞ്ചസാര കയറ്റുമതിയിൽ ഇന്ത്യ മന്ദഗതിയിലാണെന്നാണ് വ്യാപാര സംഘടനയായ ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍ പറയുന്നത്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2.87 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇതുവരെ നടത്തിയ മൊത്തം കയറ്റുമതിയില്‍ സൊമാലിയയിലേക്ക് 51,596 ടണ്‍, അഫ്ഗാനിസ്ഥാനിലേക്ക് 48,864 ടണ്‍, ശ്രീലങ്കയിലേക്ക് 46,757 ടണ്‍, ലിബിയയിലേക്ക് 30,729 ടണ്‍ കയറ്റുമതി ചെയ്തു..
ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 12 മാസക്കാലയളവാണ് പഞ്ചസാര വിപണന സീസൺ. ഈ സീസണിൽ 2020-21 സാമ്പത്തിക വർഷം 72.3 ലക്ഷം ടണ്‍ പഞ്ചസാരയാണ് കയറ്റി അയച്ചത്. അതിൽ നിന്ന് വലിയ കുറവാണ് 2024-25 സാമ്പത്തിക വര്‍ഷം ഉണ്ടായിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഏകദേശം 17,837 ടണ്‍ പഞ്ചസാര ലോഡിംഗ് ചെയ്യാം.
അസംസ്‌കൃത എണ്ണയുടെ വില കുറയുന്നത് പഞ്ചസാര വിലയില്‍ പ്രതിഫലിക്കുന്നു. കാരണം ഗതാഗത ഇന്ധനത്തില്‍ എഥനോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി എഐഎസ്ടിഎ പറഞ്ഞു.