വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ഉടനെത്തും. എം.എസ്.എസി തുര്‍ക്കിയാണ് അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്ത് എത്തുക. 399.9 മീറ്റര്‍ നീളമുള്ള ഈ ഭീമൻ കപ്പലിന് 24,346 ടി.ഇ.യു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയും ഉയർന്ന ഇന്ധനക്ഷമതയും ഉണ്ട്. ഇത്രയും വലിയൊരു കപ്പൽ സൗത്ത് ഏഷ്യയിലെ ഒരു തുറമുഖത്ത് എത്തുന്നത് ഇതാദ്യമെന്നാണ് അധികൃതര്‍ പറയുന്നത്.
വിഴിഞ്ഞത്ത് എം.എസ്.എസി തുര്‍ക്കി എത്തുന്നതോടെ എം.എസ്.സി ക്ലോഡ് ജിറാഡെറ്റിന്റെ റെക്കോർഡാണ് നേടിയെടുക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ തുറമുഖത്തിലെത്തി തുടങ്ങിയ ജൂലൈ 11-ാം തീയതി മുതല്‍ മാര്‍ച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 4,92,188 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടം കഴിഞ്ഞ ദിവസം തുറമുഖം കരസ്ഥമാക്കിയിരിന്നു. തുടർച്ചയായി ഒട്ടേറെ നേട്ടങ്ങളാണ് വിഴിഞ്ഞം തുറമുഖത്തെ തേടിയെത്തുന്നത്.