യു എസ് താരിഫ് ആഘാതം ചൂണ്ടികാട്ടി രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.1 ശതമാനമാക്കി കുറച്ചു.
ഈ സാമ്പത്തിക വർഷം സാമ്പത്തിക വളര്‍ച്ച 6.5% കടക്കുമെന്നായിരുന്നു മൂഡീസ് പ്രവചിച്ചിരുന്നത്. എന്നാൽ യുഎസ് താരിഫ് നയത്തിന്റെ അടിസ്ഥാനത്തിൽ വളര്‍ച്ച അനുമാനം 30 ബേസിസ് പോയിൻ്റ് കുറവാകുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.
താല്‍ക്കാലികമായി താരിഫ് നിരക്ക് മരവിപ്പിച്ചത് രാജ്യത്തിന് വലിയ നേട്ടം തരില്ല.അതേസമയം,ആഗോള വെല്ലുവിളികള്‍ക്കിടയിലും ഏറ്റവുമധികം വളര്‍ച്ച ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2025 ൻ്റെ അവസാനത്തിൽ ആര്‍ബിഐ റിപ്പോ നിരക്ക് 5.75% എത്തുമെന്നും മൂഡീസ് പറയുന്നു.
കേന്ദ്ര ബജറ്റിലെ നികുതി ആനുകൂല്യങ്ങള്‍ ആഭ്യന്തര സമ്പദ് വ്യവസ്ഥയിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും.
ഉയര്‍ന്ന സര്‍ക്കാര്‍ മൂലധന ചെലവ്, ഇടത്തരം വരുമാനക്കാര്‍ക്കുള്ള നികുതി ഇളവുകള്‍,പലിശ നിരക്ക് കുറയ്ക്കല്‍ എന്നിവ മൊത്തത്തിലുള്ള ആഘാതത്തെ കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.