ഇന്ത്യൻ റെയിൽവേയുടെ പുതിയ നാല് മള്‍ട്ടിട്രാക്കിംഗ് പദ്ധതികള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 18,658 കോടി രൂപയുടെ പദ്ധതികൾക്കാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നൽകിയത്. ഈ പദ്ധതികള്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 1247 കിലോമീറ്റര്‍ വര്‍ധിപ്പിക്കും. 2030-31 ഓടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
കല്‍ക്കരി, ഇരുമ്പയിര്, മറ്റ് ധാതുക്കള്‍ എന്നിവയുടെ പ്രധാന പാതകളിലെ ലൈന്‍ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ സംരംഭങ്ങള്‍ യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക് ചെലവ് ചുരുക്കുകയും അതുവഴി അന്തരീക്ഷ മലിനീകരണവും കുറയ്ക്കുകയും ചെയ്യും.
സംബൽപുർ – ജാരാപ്ഡാ 3,4 ലൈൻ, ഝാർസുഗുഡാ – സാസോം 3 , 4 ലൈൻ, ഖർസിയ – നയാ റായ്പൂർ – പർമാൽകാസാ 5, 6 ലൈൻ, ഗോദിയാ – ബൽഹാർഷ ഇരട്ടിപ്പിക്കൽ തുടങ്ങിയ 4 പദ്ധതികളാണ് ഉൾപ്പെടുന്നത്. ഇതുവഴി 19 പുതിയ സ്റ്റേഷനുകൾ നിർമ്മിക്കപ്പെടും. മൾട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം 3350 ഗ്രാമങ്ങളിലേക്കും, 47.25 ലക്ഷം ജനങ്ങളിലേക്കും കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, വളം, കല്‍ക്കരി, ഇരുമ്പയിര്, ഉരുക്ക്, സിമന്റ്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിനും പ്രയോജനകരമായ പാതകളാണ് ഇവ.