ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന് പുറമേ ആര്‍ത്തവം നിയന്ത്രിക്കാനും അതുമായി ബന്ധപ്പെട്ട വേദനകള്‍ ലഘൂകരിക്കാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ തടയാനും ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നുണ്ട്.
കാനഡയിലെ വെസ്റ്റേണ്‍ ഒന്റാരിയോ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനപ്രകാരം മൂഡിനെയും ധാരണശേഷിയെയും ബാധിക്കാനും വിഷാദരോഗം വരെയുണ്ടാക്കാനും ഗര്‍ഭനിരോധന ഗുളികൾ കാരണം ആകുന്നുണ്ട്. 18നും 26നും ഇടയില്‍ പ്രായമുള്ള ആരോഗ്യവതികളായ 53 സ്ത്രീകളിലാണ് പഠനത്തിലാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത്.
മരുന്നുകള്‍ കഴിക്കുന്ന സജീവ ഘട്ടത്തിലും മരുന്നുകള്‍ കഴിക്കാതിരിക്കുന്ന ഘട്ടത്തിലും ഇവരുടെ മൂഡ് ചില ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി.ഇതില്‍ നിന്ന് ഭൂരിപക്ഷം പേരിലും സജീവമല്ലാത്ത ഘട്ടത്തില്‍ വിഷാദം ഉള്‍പ്പെടെയുള്ള നെഗറ്റീവ് മൂഡ് ഉണ്ടായതായി കാണപ്പെട്ടു. 29 ശതമാനം സ്ത്രീകള്‍ക്ക് രണ്ട് ഘട്ടത്തിലും വിഷാദരോഗത്തിന്റെ തോന്നലുകള്‍ ഉണ്ടായി. മിതമായ തോതിലുളള വിഷാദരോഗമുള്ളവരുടേതിന് സമാനമായ ഡിപ്രഷന് സ്കോറാണ് ഇവര്‍ക്കും ലഭിച്ചത്.
കൂടുതല്‍ വൈവിധ്യമുള്ള സ്ത്രീകളടങ്ങിയ ജനവിഭാഗങ്ങളില്‍ പഠനം നടത്തിയാല്‍ മാത്രമേ ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ സൈക്കോളജി വിഭാഗം പ്രഫസര്‍ എലിസബത്ത് ഹാംപ്സണ്‍ പറയുന്നു.